മൂന്നാം ദിനവും ശക്തമായി തുടർന്ന് കർഷക പ്രക്ഷോഭം. സർക്കാർ നിശ്ചയിക്കുന്നിടത്തു സമരത്തിനില്ലെന്നും ദേശീയ പാതയിൽ തന്നെ സമരം തുടരുമെന്നുമാണ് കർഷകരുടെ നിലപാട്. സമരത്തിന് ശക്തി പകർന്ന് കൂടുതൽ കർഷകരും അതിർത്തിയിലേക്ക് എത്തുന്നുണ്ട്. അതേ സമയം പോലിസും ദേശീയ പാത അടച്ചു വൻ സന്നാഹമാണ് സജ്ജീകരിച്ചിരിക്കുന്നത്.
സർക്കാർ നിശ്ചയിക്കുന്നിടത്തു ചർച്ചക്കില്ലെന്ന നിലപാടിലുറച്ചാണ് കർഷകർ സിങ്കുരിൽ തുടരുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കർഷകരുടെ ഒഴുക്കാണ് അതിർത്തിയിലേക്ക്.
സമരവുമായി ഇവിടെ തന്നെ തുടരുമെന്നും മോടി സർക്കാർ ഇങ്ങോട്ടെക്ക് വന്ന് ചർച്ച നടത്തണമെന്നും ഒരുവിഭാഗം നിലപാട് കടുപ്പിക്കുന്നു.
കർഷക സമരം ദില്ലിത്തിലേക്ക് വന്നാൽ അടിച്ചമർത്താനുള്ള സന്നാഹവുമായി പൊലീസ്സും മറുപക്ഷത് നിലയുറപ്പിച്ചിട്ടുണ്ട്. അതിർത്തി വഴികൾ അടച്ചു വലിയ ഒരു സംഘത്തെ തന്നെ വിന്യസിച്ചിട്ടുണ്ട്. ഒരു വിഭാഗം കർഷകർ ബുറാഡിയിൽ സമരം നടത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here