കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരായി വിവിധ സംസ്ഥാനങ്ങളിലെ കർഷകരുടെ നേതൃത്വത്തിൽ നടത്തുന്ന ‘ഡൽഹി ചലോ മാർച്ച്’ പ്രതിഷേധ സമരം നാലാം ദിവസത്തിൽ കൂടുതൽ ശക്തമാകുന്നു .കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്നതിനെ തുടർന്ന് കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് കർഷക സംഘടനകൾ അറിയിചിരുന്നു .അടിച്ചമർത്താനുള്ള ശ്രമങ്ങളെ അവഗണിച്ച് കർഷകർ അണിചേർന്നു കരുത്തരായ മുന്നോട്ട് നീങ്ങുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത് .
സിംഗുരിൽ പോലീസിനെ വളഞ്ഞു കർഷകർ.കർഷകരെ തടയാനായി ഉറപ്പിച്ച പോലീസ് ബരിക്കേടിന് മറുവശവും കർഷകർ നിലയുറപ്പിച്ചു.കർഷകർ കൂടുതൽ സ്ഥലങ്ങളിക്കിലേക്ക് പ്രക്ഷോഭം വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണ് ഞങ്ങളുടെ ആവശ്യം അതിനായി എന്തും ചെയ്യും എന്ന നിലപാടിലാണ് കർഷകർ .
റോഡ് ഉപരോധം തുടരും,ആറ് മാസത്തേക്ക് ഉപരോധം തുടരേണ്ടി വന്നാലും കുഴപ്പമില്ല എന്ന് കർഷകർ .തങ്ങൾ നിർദേശിക്കുന്ന സ്ഥലത്ത് കർഷകർ പ്രതിഷേധിക്കണമെന്ന ഉപാധിയാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്നത്. ഇത് അംഗീകരിക്കാൻ കർഷകർ തയാറായില്ല.ചർച്ചക്ക് ഉപാധികൾ വെക്കുന്നത് കർഷകരെ അപമാനിക്കുന്നതിന് തുല്യം എന്നും കർഷകർ
ദില്ലിയിലേക്കുള്ള 5 പ്രധാന വഴികളും ഉപരോധിക്കും.നേരത്തേ കർഷകർക്ക് സമാധാനപരമായി പ്രതിഷേധം നടത്താൻ ബുരാരിയിൽ അനുമതി നൽകിയിരുന്നു. എന്നാൽ കുറച്ച് കർഷകർ മാത്രമാണ് ബുരാരിയിലെത്തിയത്. ജന്തർ മന്തറിലെത്തി പ്രതിഷേധിക്കണമെന്നാണ് കർഷകരുടെ ആവശ്യം. ലക്ഷകണക്കിന് കർഷകരാണ് രാജ്യതലസ്ഥാനത്ത് വിവിധ അതിർത്തികളിലായി തമ്പടിച്ചിരിക്കുന്നത്. ‘ബുരാരി മൈതാനം ജയിലിന് തുല്യം എന്നും കർഷകർ.ദില്ലി ചാലോക്ക് പകരം ദില്ലി ഖരാവോ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here