പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കോടതി ഉത്തരവിനെ തുടർന്നാണ് അന്വേഷണ സംഘം ആശുപത്രിയിൽ എത്തിയത്.
രണ്ട് ഘട്ടമായാണ് ചോദ്യം ചെയ്യുന്നത്. ഒൻപത് മണിക്കാരംഭിക്കുന്ന ഒന്നാം ഘട്ട ചോദ്യം ചെയ്യൽ ഉച്ചയ്ക്ക് പന്ത്രണ്ടിനവസാനിക്കും
ഡിവൈഎസ്‌പി വി ശ്യാംകുമാറിന്റെ നേതൃത്വത്തിൽ രണ്ട് ഇൻസ്‌പെക്ടർമാർ അടങ്ങുന്ന സംഘമാണ് ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ കോവിഡ് പരിശോധന പൂർത്തിയാക്കി. വിശദമായ ചോദ്യാവലിയും വിജിലൻസ് സംഘം തയ്യാറാക്കിയിട്ടുണ്ട്.
ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയശേഷമാണ് ചോദ്യം ചെയ്യലിന് മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നൽകിയത്. രാവിലെ ഒമ്പതുമുതൽ ഉച്ചയ്‌ക്ക് 12 വരെയും വൈകിട്ട് മൂന്നുമുതൽ നാലുവരെയുമാകും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുക.
ഒരുമണിക്കൂറിനുശേഷം 15 മിനിറ്റ് ഇടവേള നൽകണം. മാനസികമോ ശാരീരികമോ ആയ ഒരു ബുദ്ധിമുട്ടും അന്വേഷണസംഘത്തിൽനിന്ന് ഉണ്ടാകാൻ പാടില്ലെന്നും കോടതിയുടെ നിർദേശമുണ്ട്. കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. 18-നാണ് ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here