
‘അനാവശ്യമായ’ കോവിഡ് പരീക്ഷണം ഒഴിവാക്കാൻ ഗോവയിലെ വിനോദ സഞ്ചാരികൾ കർണാടകയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പറക്കുന്നു. കോവിഡ് -19 ന്റെ രണ്ടാം തരംഗം കണക്കിലെടുത്ത് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ച പുതിയ യാത്രാ നിയമങ്ങളെ മറി കടക്കാനാണ് പലരും സംസ്ഥാനത്തെത്താൻ വഴി മാറി സഞ്ചരിക്കുന്നത്.
ദില്ലി, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ തുടങ്ങിയ കോവിഡ് സ്പൈക്കിന് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് പ്രവേശിക്കുന്ന ആളുകൾ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും സംസ്ഥാന അതിർത്തികളിലും ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് കാണിക്കേണ്ടതുണ്ട്, അല്ലെങ്കിൽ അടിയന്തര പരിശോധനയ്ക്ക് വിധേയരാകണം. ഇതൊഴിവാക്കാനാണ് നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് കുരുക്ക് വഴികൾ തേടുന്നത്.
ഇതിനായി ഗോവയിൽ നിന്ന് നിരവധി പേർ റോഡിലൂടെ ബെലഗാവി, ഹുബള്ളി, മംഗളൂരു എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് യാത്രചെയ്യുന്നു. പിന്നീട് അവിടെ നിന്ന് മുംബൈയിലേക്കും മഹാരാഷ്ട്രയിലെ മറ്റ് സ്ഥലങ്ങളിലേക്കും വിമാനയാത്രക്ക് ടിക്കറ്റ് എടുക്കുന്നു.
പഞ്ജിമിൽ നിന്ന് നേരിട്ട് മഹാരാഷ്ട്രയിലെ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുകയാണെങ്കിൽ യാത്രാ നിയമങ്ങൾ
പാലിക്കേണ്ടതുണ്ട്. എന്നാൽ കർണാടകയിൽ നിന്ന് വിമാനങ്ങളിൽ കയറിയാൽ അത് ബാധകമല്ല. ഇതോടെ ഈ മേഖലയിൽ നിന്നുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ കുറച്ചു ദിവസങ്ങളിലായി ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് എയർപോർട്ട് അധികൃതരും പറയുന്നത്.
ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള ജാഗ്രത കുറവിനെ പ്രതിരോധിക്കുന്നതാണ് സംസ്ഥാന സർക്കാർ നേരിടുന്ന മറ്റൊരു വെല്ലുവിളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here