വടകരയിലും യുഡിഎഫില്‍ കലഹം; ആര്‍എംപി-കോണ്‍ഗ്രസ് പോര് രൂക്ഷം

വടകരയിൽ ആർഎംപി കോൺഗ്രസ് പോര് രൂക്ഷമാകുന്നു. ആർഎംപി ക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചതിയുടെ രാഷ്ട്രീയമാണ് ആർഎംപി യുടേതെന്ന് കല്ലാമലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി ജയകുമാർ കൈരളി ന്യൂസിനോട് പറഞ്ഞു.

കല്ലാമലയിൽ കെ. മുരളീധരൻ പ്രചാരണത്തിന് വന്നില്ലെങ്കിൽ പാർട്ടിക്ക് ഒരു പ്രശ്നവുമില്ലെന്ന് കെ പി സി സി സെക്രട്ടറി സുനിൽ മടപ്പള്ളി പറഞ്ഞു.

വടകര ബ്ലോക്ക് പഞ്ചായത്തിലെ കല്ലാമല ഡിവിഷനിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ആർഎംപി യുംകോൺഗ്രസും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുകയാണ്. ആർഎംപി ക്കെതിരെ അതി രൂക്ഷമായ വിമർശനങ്ങളാണ് കോൺഗ്രസ് നേതാക്കൾ നടത്തുന്നത്.

ആർ എം പി. യുടേത്ചതിയുടെ രാഷ്ട്രീയമാണെന്ന വിമർശനവുമായി കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി ജയകുമാർ രാഗത്തെത്തി.

കെ മുരളിധരൻ കല്ലാമലയിൽ പ്രചാരണത്തിന് വരാത്തതിൽ കോൺഗ്രസ് പ്രവർത്തകർക്ക് നിരാശയുണ്ടെന്നും ജയകുമാർ കൈരളി ന്യൂസിനോട് പറഞ്ഞു

മുരളീധരൻ കല്ലാമലയിൽ പ്രചാരണത്തിന് വന്നില്ലെങ്കിൽ ഒരു പ്രശ്നവും ഇല്ലെന്ന് കെപിസിസി സെക്രട്ടറി മടപള്ളി സുനിൽ പറഞ്ഞു.

ആര്‍എംപി കോൺഗ്രസ് തമ്മിലടി രൂക്ഷമായതോടെ വടകര മേഖലയിലെ ആര്‍എംപി-യുഡിഎഫ് സഖ്യം തന്നെ തകരുന്ന സ്ഥിതിയിലായിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here