കൊല്ലം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് കരിങ്ങന്നൂർ വാർഡിൽ ഇക്കുറി ഇടത് മുന്നണി പത്ര ഏജന്റും വീട്ടമ്മയും തൊഴിലുറപ്പു തൊഴിലാളിയുമായ ലിജിയെയാണ് മത്സരിപ്പിക്കുന്നത്. ജീവിത പാരാബ്ദങൾക്കു നടുവിൽ നിന്നും പോരാടുന്ന ലിജിക്ക് തന്റെവാർഡിലെ ഓരോ കുടുമ്പങളേയും അവരുടെ പ്രശ്നങളും അറിയാം.
കാഴ്ചക്കുറവും പരാലിസിസും വന്ന ഭർത്താവ് കിടപ്പായ ശേഷമാണ് കുടുംബ ഭാരം താങ്ങി ഭർത്താവിന്റെ ജോലിയായ പത്രവിതരണം ലിജി ഏറ്റെടുത്തത്. ഭർത്താവ് സുനിൽ കുമാറിന്റെ പേരിലുള്ള ഏജൻസിയിലാണ് വിതരണം.
ദേശാഭിമാനിയുടെതടക്കം 500 ഓളം പത്രം വിതരണം ചെയ്യുന്നു. തൊഴിലുറപ്പ് പ്രകാരമുള്ള തൊഴിലിനും ഇവരുണ്ടാകും.ജീവിത പ്രാരാബ്ദങ്ങൾക്കൊപ്പം പടപൊരുതുന്ന ലിജിയെ തേടി സ്ഥാനാർത്ഥിത്വം എത്തിയിട്ടും രാവിലെയുള്ള പതിവുകൾക്ക് മുടക്കമില്ല.
പത്ര വിതരണത്തിന് ശേഷമാണ് എന്നും കാണുന്ന പ്രിയരുടെ അരികിൽ ലിജിയുടെ വോട്ടർത്ഥന.+ 1 വിനും 7 ആം ക്ലാസിലും പഠിക്കുന്ന മക്കൾക്ക് പുറമെ ഭർത്താവിന്റെ അച്ചന്റെ സംരക്ഷ ചുമതലയും ലിജിക്ക് സ്വന്തം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here