രാജ്യതലസ്ഥാനത്ത് കരുത്താർജ്ജിക്കുന്ന കർഷക സമരത്തെ എതിർക്കുന്നവരെ പരിഹസിച്ച ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയ്ക്കെതിരെ സംഘ പരിവാർ.
ഭക്ഷണത്തിനായി നമ്മൾ കർഷകരെ ആശ്രയിക്കേണ്ട ആവശ്യമില്ല. എപ്പോൾ വേണമെങ്കിലും നമുക്ക് സ്വിഗ്ഗി വഴി ഭക്ഷണം ഓർഡർ ചെയ്യാവുന്നതേയുള്ളൂ.
Bhakts will now boycott Swiggy 😂😂 pic.twitter.com/AdoNBRew5n
— Nimo Tai 2.0 (@Cryptic_Miind) November 30, 2020
ഭക്ഷണത്തിനായി നമ്മൾ കർഷകരെ ആശ്രയിക്കേണ്ട ആവശ്യമില്ല. എപ്പോൾ വേണമെങ്കിലും നമുക്ക് സ്വിഗ്ഗി വഴി ഭക്ഷണം ഓർഡർ ചെയ്യാവുന്നതേയുള്ളൂ എന്ന ട്വീറ്റിന് ‘ക്ഷമിക്കൂ ഞങ്ങൾക്ക് വിദ്യാഭ്യാസം റീഫണ്ട് ചെയ്യാനാകില്ല’ എന്ന് സ്വിഗ്ഗി മറുപടി നൽകിയതോടെയാണ് സ്വിഗ്ഗിയ്ക്ക് നേരെ ചിലർ വാളെടുത്തിരിക്കുന്നത്.
കർഷക സമരത്തെ എതിർക്കുന്നവരെ പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റിന് സ്വിഗ്ഗി നൽകിയ മറുപടിയാണ് ബഹിഷ്കരണ ആഹ്വാനത്തിന് കാരണം.‘അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാത്തവർക്ക് മാത്രമേ ആഹാരസംവിധാനത്തിൽ കർഷകരുടെ പങ്ക് തള്ളിക്കളയാനാകൂ’, എന്ന സ്വിഗ്ഗിയുടെ സന്ദേശമാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്.ഉടനെ തന്നെ ‘ബോയ്‌കോട്ട് സ്വിഗ്ഗി’ എന്ന ആഹ്വാനമാണ് സംഘപരിവാറിൽ നിന്നും ഉണ്ടായത്.
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ചിത്രവും പേരും ഉപയോഗിച്ചുള്ള നിമോ തായ് 2.0 എന്ന പേരുള്ള ട്വിറ്റർ ഹാൻഡിലിൽ നിന്നും ഭക്ഷണത്തിനായി നമ്മൾ കർഷകരെ ആശ്രയിക്കേണ്ട ആവശ്യമില്ല. എപ്പോൾ വേണമെങ്കിലും നമുക്ക് സ്വിഗ്ഗി വഴി ഭക്ഷണം ഓർഡർ ചെയ്യാവുന്നതേയുള്ളൂ… ‘ എന്ന ട്വീറ്റ്
സ്വിഗ്ഗിയുടെ ഔദ്യോഗിക ട്വിറ്റർൽ നിന്ന് ഇതിന് വന്നിരിക്കുന്ന മറുപടി, ‘ക്ഷമിക്കൂ ഞങ്ങൾക്ക് വിദ്യാഭ്യാസം റീഫണ്ട് ചെയ്യാനാകില്ല’ എന്നാണ്.അടിസ്ഥാന വിദ്യാഭ്യാസം പോലും ഇല്ലാത്തവർക്ക് മാത്രമേ ആഹാരസംവിധാനത്തിൽ കർഷകരുടെ പങ്ക് തള്ളിക്കളയാനാകൂ’, എന്ന സ്വിഗ്ഗിയുടെ സന്ദേശം ആയിരക്കണക്കിനാളുകളാണ് പങ്കുവെച്ചിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here