സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന ,സരിത്ത് എന്നിവരുടെ രഹസ്യമൊഴിയെടുക്കുന്നു. സ്വപ്ന, സരിത്ത് എന്നിവരുടെ രഹസ്യമൊഴിയെടുക്കാൻ എറണാകുളം സിജെഎം കോടതി ഉത്തരവിട്ടിരുന്നു.
എറണാകുളം ജെ എഫ് സി എം മൂന്നാം കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്. രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം സീൽഡ് കവറിലാക്കി എസിജെഎം കോടതിക്ക് സമർപ്പിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ട്.
കസ്റ്റംസിൻ്റെ അപേക്ഷ പരിഗണിച്ച് രഹസ്യമൊഴി രേഖപ്പെടുത്താൻ സിജെഎം കോടതി ഉത്തരവിട്ടിരുന്നു. അതേസമയം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
തനിക്കെതിരെയുള്ളത് ആരോപണങ്ങൾ മാത്രമെന്ന് ശിവശങ്കർ കോടതിയില്‍ പറഞ്ഞു. രണ്ട് അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളിൽ വൈരുദ്ധ്യമുണ്ടെന്നും ശിവശങ്കർ ലോക്കറിൽ കണ്ടെത്തിയ പണം സംബന്ധിച്ചും എൻ ഐ എ യുടെയും ഇ ഡി യുടെയും കണ്ടെത്തലുകൾ പരസ്പര വിരുദ്ധമെന്നും ശിവശങ്കർ കോടതിയില്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here