രജനികാന്തിന്‍റെ പാര്‍ട്ടിയുമായി വരുന്ന തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് എഐഎഡിഎംകെ കോര്‍ഡിനേറ്ററും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഒ പിനീര്‍ ശെല്‍വം പ്രതികരിച്ചു.
പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31 ന് ഉണ്ടാവും എന്ന് പറഞ്ഞ രജനികാന്ത് 2021 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പനീര്‍ ശെല്‍വത്തിന്‍റെ പ്രതികരണം. തേനിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പനീര്‍ ശെല്‍വത്തിന്‍റെ പ്രതികരണം.
“മഹാനടൻ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം. അവസരം ലഭിച്ചാൽ രജനികാന്തിനൊപ്പം സഖ്യം രൂപീകരിക്കും,” അദ്ദേഹം പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിലും എഐഎഡിഎംകെ-ബിജെപി സഖ്യം തുടരുമെന്ന് പനീര്‍ശെല്‍വം പറഞ്ഞു. കേന്ദ്രആഭ്യന്ത്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പനീര്‍ശെല്‍വത്തിന്‍റെ പ്രസ്ഥാവന.
നേരത്തെ രജനികാന്തിന്‍റെ ബിജെപി അനുകൂല നിലപാട് ചര്‍ച്ചചെയ്യപ്പെട്ടതിന് പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തുവന്നത്.
അതുകൊണ്ട്തന്നെ എഐഎഡിഎംകെ-ബിജെപി സഖ്യത്തിനൊപ്പം രജനികാന്തിന്‍റെ പാര്‍ട്ടിയും ചേര്‍ന്നേക്കുമെന്നാണ് രാഷ്ട്രായ വിലയിരുത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here