നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയും നടനുമായ ദിലീപ് സുപ്രീംകോടതിയിൽ. വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ തടസ ഹർജി നൽകി.
വിചാരണ നടപടികൾ സ്റ്റേ ചെയ്ത് വാദം കേൾക്കണമെന്ന സർക്കാരിന്റെ ഇടക്കാല ആവശ്യത്തിൽ തന്റെ ഭാഗം കേൾക്കാതെ ഉത്തരവിറക്കരുതെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്.
കേസിലെ നാലാം പ്രതിയായ വിജീഷ് വി പിയും തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ദിലീപിന് വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സുപ്രീംകോടതിയിൽ ഹാജരാവുക.
സംസ്ഥാന സർക്കാരിന്റെ ഹർജി ക്രിസ്മസ് അവധിക്ക് മുൻപ് പരിഗണിച്ചേക്കും. സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ വിചാരണ കോടതി വിചാരണ നടപടികൾ ബുധനാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

Get real time update about this post categories directly on your device, subscribe now.