തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പിമ് മണിക്കൂറുകള്‍ ശേഷിക്കുമ്പോഴും അസ്വാരസ്യങ്ങള്‍ തീരാതെ യുഡിഎഫ്. രൂക്ഷമായ വിമത ശല്യത്തിന് പുറമെ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഐക്യമില്ലായ്മയും കോണ്‍ഗ്രസിന് തലവേദനയാവുകയാണ്.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തില്‍ പല അഭിപ്രായങ്ങളാണ് നേതാക്കള്‍ പറയുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള കോണ്‍ഗ്രസ് സഖ്യം പരസ്യമായിട്ടും ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അത് നിഷേധിക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് ആവര്‍ത്തിച്ച മുല്ലപ്പള്ളിയെ തിരുത്തി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. യുഡിഎഫിന്‍റെ കണ്‍വീനര്‍ താനാണ് മുല്ലപ്പള്ളിയല്ല താന്‍ പറയുന്നതാണ് യുഡിഎഫ് നയമെന്നും എംഎം ഹസന്‍ പ്രതികരിച്ചു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കൂടി പങ്കെടുത്ത യോഗത്തിലാണ് വെൽഫെയർ പാർടിയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചത്. വെൽഫെയർ പാർടിയെ വർഗീയ പാർടിയായി ഇപ്പോൾ പറയാനാവില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടിയുമായി സഖ്യംവേണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.വെൽഫെയർ പാർടിയുമായി സഖ്യമില്ലെന്നാണ് കഴിഞ്ഞ ദിവസവും മുല്ലപ്പള്ളി ആവർത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here