കൊല്ലം മണ്‍റോതുരുത്തില്‍ സിപിഐഎം പ്രവര്‍ത്തകന്‍ മണിലാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.
മണിലാലിന്റെ കൊലപാതകത്തോടെ നെഞ്ചിലെ ഒറ്റ കുത്തിന് മനുഷ്യരെ കൊല്ലാൻ പരിശീലനം നേടിയവരെ ആർഎസ്എസ് കേരളത്തിൽ പ്രത്യേകമായി നിയോഗിച്ചിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എംഎ ബേബി ഫെയ്സ്ബുക്കില്‍ കുറിച്ചു.
എംഎ ബേബിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.
സഖാവ് മണിലാലിനെ ആർ എസ് എസ് കാർ കുത്തിക്കൊന്ന കാര്യം ഞെട്ടലോടെയാണ് അറിഞ്ഞത്. കൊല്ലം മൺറോ തുരുത്ത് സ്വദേശിയായ സഖാവിനെ അവിടെ ഉള്ള തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു മുന്നിൽ വച്ചാണ് ഈ മതഭീകരർ ചങ്കിലേല്പിച്ച ഒറ്റക്കുത്തിനു കൊന്നത്.
ദില്ലി പോലീസിൽ നിന്നും സ്വയം വിരമിക്കൽ വാങ്ങി നാട്ടിലെത്തി സജീവ ആർ എസ് എസ് പ്രവർത്തനം തുടങ്ങിയ ആളാണ് അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾ. നെഞ്ചിലെ ഒറ്റ കുത്തിന് മനുഷ്യരെ കൊല്ലാൻ പരിശീലനം നേടിയവരെ ആർ എസ് എസ് കേരളത്തിൽ പ്രത്യേകമായി നിയോഗിച്ചിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
സഖാവ് മണിലാലിൻറെ കൊലപാതകം നടത്തിയ പ്രതികളുടെ പേർക്ക് മാത്രമല്ല, അതിന് പിന്നിലെ ഗൂഡാലോചനയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് പോലീസിനോട് ആവശ്യപ്പെടുന്നു.
സഖാവ് മണിലാലിൻറെ കുടുംബത്തോടും ബന്ധുമിത്രാദികളോടും സഖാക്കളോടും എന്റെ അനുശോചനം.
സഖാവ് മണിലാലിനെ ആർ എസ് എസ് കാർ കുത്തിക്കൊന്ന കാര്യം ഞെട്ടലോടെയാണ് അറിഞ്ഞത്. കൊല്ലം മൺറോ തുരുത്ത് സ്വദേശിയായ സഖാവിനെ…
Posted by M A Baby on Monday, 7 December 2020
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here