മണിലാലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊ‍ഴി

കൊല്ലം മണ്‍റോ തുരുത്തില്‍ ആര്‍എസ്എസ് അരുകൊല ചെയ്ത മണിലാലിന് നാടിന്റെ കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച രാത്രി 7.30ന് വീട്ടിലെത്തിച്ച ചേതനയറ്റ ശരീരം കണ്ട് ഭാര്യ രേണുകയും അമ്മ സുലോഭായിയും മകൾ നിധിയും വാവിട്ടുകരഞ്ഞപ്പോൾ ഒപ്പം‌ നാടും തേങ്ങി.

മണിലാലിനെ ഒരുനോക്ക് കാണാനും ആദരാഞ്ജലി അർപ്പിക്കാനും നാടിന്റെ നാനാതുറകളിൽ നിന്ന് നൂറുകണക്കിനാളുകൾ മൺറോതുരുത്തിലെ വില്യമംഗലം മയൂഖം വീട്ടിലെത്തി. എൽഡിഎഫ് പ്രവർത്തകർ ചിറ്റുമലയിൽ നിന്ന്‌ വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. നൂറുകണക്കിന് വാഹനങ്ങൾ വിലാപയാത്രയെ അനുഗമിച്ചു.

വഴിയോരങ്ങളിൽ ആദരാഞ്ജലി അർപ്പിക്കാൻ വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നിരുന്നു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എൻ ബാലഗോപാൽ, മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ, ജില്ലാ സെക്രട്ടറി എസ് സുദേവൻ, കെ സോമപ്രസാദ് എംപി, കോവൂർ കുഞ്ഞുമോൻ എംഎൽഎ, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ബി രാഘവൻ, സൂസൻകോടി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഞായറാഴ്‌ച രാത്രി എട്ടിനാണ്‌ ആർഎസ്‌എസ്‌ –ബിജെപി പ്രവർത്തകർ ചേര്‍ന്ന് സിപിഐഎം പ്രവര്‍ത്തകനായ മണിലാലിനെ കുത്തിക്കൊന്നത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News