തദ്ദേശ തെരഞ്ഞെടുപ്പിനിടെ കള്ളവോട്ട് നടന്നതായി എല്‍ഡിഎഫ്. ചെമ്പഴന്തി വാർഡിലെ മണയ്ക്കൽ സ്കൂളിലെ 7ാം ബൂത്തിൽ കള്ളവോട്ട് ചെയ്തതായി എല്‍ഡിഎഫ് ആരോപണം ഉന്നയിച്ചത്.
വോട്ട് ചെയ്യാനെത്തിയ കരിഷ്മ എസ് എസ് എന്ന യുവതിയുടെ വോട്ട് മറ്റാരോ ചെയ്തിരുന്നു. തുടർന്ന് ഇവർ ബാലറ്റിൽ വോട്ടുചെയ്തു മടങ്ങുകയായിരുന്നു.
ബിജെപി കള്ള വോട്ട് ചെയ്തു എന്ന് ആരോപിച്ചു കൊണ്ട് സിപിഎം പരാതി നൽകി. ബിജെപി ഇൻ ഏജന്റ് വോട്ടർക്ക് പണം നൽകിയെന്നും എല്‍ഡിഎഫ് ആരോപിച്ചു. സിപിഎമ്മിന്റെ പരാതിയെതുടർന്ന് ബിജെപിയുടെ ഇൻ ഏജന്റിനെ ബൂത്തിൽ നിന്ന് മാറ്റി.
ഇത് അറിഞ്ഞെത്തിയ ബിജെപി സ്ഥാനാർഥി ചെമ്പഴന്തി ഉദയൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സിപിഎം ഏജന്റുമാരുമായി തർക്കത്തിലായി.തുടർന്ന് പൊലീസ് എത്തി ഇത് കൂട്ടരേയും പറഞ്ഞുവിട്ടു.
ഇതു കാരണം പതിനഞ്ചു മിനിട്ടോളം വോട്ടിംഗ് തടസ്സപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here