രണ്ടാം വാര്‍ഷികത്തിന്റെ നിറവില്‍ കണ്ണൂര്‍ വിമാനത്താവളം; കൈവരിച്ചത് 20 ലക്ഷം യാത്രക്കാരെന്ന റെക്കോര്‍ഡ്

കണ്ണൂര്‍: ഉത്തരമലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കുതിപ്പ് പകര്‍ന്ന് കണ്ണൂര്‍ വിമാനത്താവളം രണ്ടാം വാര്‍ഷികത്തിന്റെ നിറവില്‍. 20 ലക്ഷം യാത്രക്കാരെന്ന റെക്കോര്‍ഡ് നേട്ടമാണ് കണ്ണൂര്‍ വിമാനത്താവളം രണ്ട് വര്‍ഷം കൊണ്ട് കൈവരിച്ചത്.കോവിഡ് പ്രതിസന്ധി ഒഴിയുന്നതോടെ വിദേശ വിമാന സര്‍വീസുകളും ചരക്കുനീക്കത്തിനുള്ള അനുമതിയും ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കിയാല്‍.

2018 ഡിസംബര്‍ ഒമ്പതിനായിരുന്നു ഉത്തര മലബാറിന്റ് സ്വപ്നം ചിറക് വിരിച്ച് പറന്നത്. അത്യാധുനിക സൗകര്യങ്ങളോടെ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളം ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ വിജയഗാഥ രചിച്ചു.രണ്ട് വയസ്സ് തികയുമ്പോള്‍ 20 ലക്ഷം യാത്രക്കാരെന്ന അപൂര്‍വ നേട്ടമാണ് കണ്ണൂര്‍ വിമാനത്താവളം കൈവരിച്ചത്.കോവിഡ് കാലത്ത് ഒന്‍പത് വിദേശ വിമാന കമ്പനികളും കണ്ണൂരിലേക്ക് ചര്‍ട്ടര്‍ഡ് സര്‍വീസ് നടത്തി.വന്‍ വികസന മുന്നേറ്റം തന്നെയാണ് മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കിയാല്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് എം ഡി വി തുളസീദാസ് പറഞ്ഞു.

റണ്‍വേ 4000 മീറ്റര്‍ആക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.കാര്‍ഗോ സേവനങ്ങളും ഉടന്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പഴം പച്ചക്കറി കയറ്റുമതിക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും ലഭ്യമായി.വിദേശ വിമാന കമ്പനികള്‍ ക്ക് സര്‍വീസ് നടത്താന്‍ കേന്ദ്രത്തില്‍ നിന്നുള്ള അനുമതി കൂടി ലഭിച്ചാല്‍ കണ്ണൂരിന്റെ പ്രതീക്ഷകള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News