കൊല്ലത്ത് ബിജെപി പ്രവര്‍ത്തകരുടെ വര്‍ഗ്ഗീയ അധിക്ഷേപത്തിനെതിരെ പരാതി

കൊല്ലം കഴുതുരുട്ടിയില്‍ ബിജെപി പ്രവര്‍ത്തകരുടെ വര്‍ഗ്ഗീയ അധിക്ഷേപത്തിനെതിരെ പരാതി. കാലിനു ഗുരുതരമായി പരിക്കേറ്റ യുവാവിനെ പോളിംങ് ബൂത്തിലേക്ക് സ്ട്രച്ചറില്‍ കൊണ്ടുപോകുന്ന ദൃശ്യങള്‍ പകര്‍ത്തി അന്ത്യയാത്രയായി ചിത്രീകരിച്ച് ഒരു സമുധായത്തെ പരിഹസിച്ചുവെന്നും പരാതിയില്‍ പറയുന്നു.

കൊല്ലം ജില്ലയില്‍ ആര്യങ്കാവ് പഞ്ചായത്തില്‍ കഴുതുരുട്ടി കരിയിലക്കുളം വീട്ടില്‍ സാന്‍ ജോസ് കെ.വിയാണ് തന്നെ മരണവുമായി ഉപമിച്ച ബിജെപി പ്രവര്‍ത്തകരായ കഴുതുരുട്ടി സ്വദേശികള്‍ മനോജ് മുരളി,ഗിരിഷ് രാജ് രാജന്‍, സുബിന്‍ ഗോപകുമാര്‍ ഇടപ്പാളയം സ്വദേശി രാജേഷ് രാജേന്ദ്രന്‍ എന്നിവര്‍ക്കെതിരെ ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയത്.

ഒരു മാസത്തിന് മുമ്പ് അപകടത്തില്‍ പെട്ട് ഇടത്തേ കാല്‍ തകര്‍ന്ന് കിടപ്പിലായ സാന്‍ജോസിനെ തെരഞ്ഞെടുപ്പു ദിവസം കഴുതുരുട്ടി LP S സ്‌കൂളിലെ പോളിംങ്ങ്ബൂത്തിലേയ്ക്ക് വീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ ട്രച്ചറില്‍ എടുത്തു കൊണ്ടുപോയി വോട്ട് ചെയ്യാന്‍ സഹായിച്ചിരുന്നു. സ്ഥലത്തെ 4 ബി.ജെ.പി പ്രവര്‍ത്തകര്‍ ദൃശ്യങള്‍ പകര്‍ത്തി മൃതദേഹം സംസ്‌കരിക്കുന്ന വേളയില്‍ വിലാപയാത്രക്കുപയോഗിക്കുന്ന ഗാനം ചേര്‍ത്ത് FB സ്റ്റാറ്റസാക്കുകയായിരുന്നു.

ജീവിച്ചിരിക്കുന്ന തന്നെ സംസ്‌കരിക്കാന്‍ കൊണ്ടുപോകുന്ന തരത്തില്‍ വീഡിയോ പോസ്റ്റ് ചെയ്തത് തനിക്കും കടുംബത്തിനും മനോവിഷമം സൃഷ്ടിച്ചുവെന്നും വര്‍ഗ്ഗീയമായി പരിഹസിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News