ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തേയും പാശ്ചാത്യനൃത്തരീതിയേയും സമന്വയിപ്പിച്ച നർത്തന രംഗത്തെ വിസ്മയം അസ്താദ് ദേബൂ ഓർമയായി. 73 വയസ്സായിരുന്നു. അർബുദ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
അമേരിക്കയിലെ നൃത്ത പഠനത്തിന് ശേഷം കേരളത്തിലെത്തിയ അസ്താദ് ദേബൂ ഗുരു ഇ.കെ പണിക്കരുടെ കഴിൽ കഥകളി അഭ്യസിച്ചു.
ഗുജറാത്തിലെ പാഴ്സി കുടുംബത്തിൽ ജനിച്ച അസ്താദ് ദേബൂ തന്റെ ആറാമത്തെവയസ്സിലാണ് നൃത്തലോകത്തെത്തുന്നത്. കൊൽക്കത്തയിലും ജംഷഡ്പുരിലുമായിരുന്നു ദേബൂവിന്റെ ബാല്യകാലം.
മുംബൈയിൽ നിന്ന് ബികോം പഠനത്തിനിടെയാണ് അസ്താദ് ദേബൂ സമകാലിക നൃത്തരൂപത്തിൽ ആകൃഷ്ടനാകുന്നത്.
അഞ്ച് പതിറ്റാണ്ടുകൾ നീണ്ട കാലാജീവിതത്തിൽ എഴുപതിലേറെ രാജ്യങ്ങളിൽ ആയിരക്കണക്കിന് വേദികളിൽ അദ്ദേഹം നൃത്തമവതരിപ്പിച്ചു. 1995 ൽ സംഗീത നാടക അക്കാദമി പുരസ്കാരം നേടി, 2005 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
സിനിമാ രംഗത്ത് നൃത്ത സംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത രാവണ്‍, എം.എഫ് ഹുസെെന്റ് മീനാക്ഷി; ദ ടെയ്ൽ ഓഫ് ത്രി സിറ്റീസ് തുടങ്ങിയ സിനിമകൾക്ക് വേണ്ടി നൃത്തസംവിധാനം ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here