പതിനാറാം തീയതി കഴിഞ്ഞാല്‍ കാച്ചി കളയും; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അനില്‍ അക്കര എംഎല്‍എയുടെ വധഭീഷണി

കോണ്‍ഗ്രസ് പ്രവര്‍ത്തകന് അനില്‍ അക്കര എംഎല്‍എയുടെ വധഭീഷണി.കോണ്‍ഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റ് സത്യനെയും ബൂത്ത് ട്രഷറര്‍ വിനോദിനെയും തീര്‍ത്ത് കളയുമെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയതയാണ് പരാതി.

ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സത്യന്‍ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.  കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികള്‍ക്ക് എതിരെ തിരഞ്ഞെടുപ്പ് ദിവസമാണ് എംഎല്‍എ പരസ്യമായി വധഭീഷണി മുഴക്കിയത്.

അടാട്ട് പഞ്ചായത്തിലെ പുറനാട്ടുകര പന്ത്രണ്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റ് ആയ സത്യന്‍ നായരാണ് പേരാമംഗലം പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ കോപ്പി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും കൈമാറി.

തിരഞ്ഞെടുപ്പ് ദിവസം വൈകിട്ട് നാലരയ്ക്ക് പുറനാട്ടുകര പോസ്റ്റ് ഓഫീസിന് സമീപമുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബൂത്ത് ഓഫീസിന് മുന്നില്‍ വച്ച് എംഎല്‍എ ഇരുവരെയും ഭീഷണിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ‘പതിനാറാം തീയതി കഴിഞ്ഞാല്‍ കാച്ചി കളയും കയ്യും കാലും വെട്ടി കളയും’ എന്നിങ്ങനെയായിരുന്നു ഭീഷണി എന്നാണ് പരാതി.

സത്യനും വിനോദിനും ജീവന് ഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു.രണ്ടുപേര്‍ക്കും പോലീസ് സംരക്ഷണ വേണമെന്നും ആവശ്യമുണ്ട്.സത്യനും വിനോദും ഐ ഗ്രൂപ്പ് പ്രവര്‍ത്തകരാണ്.

വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നേരത്തെ സത്യന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയിരുന്നെങ്കിലും അവസാനം ഗ്രൂപ്പ് നിര്‍ദേശം മാനിച്ച് പിന്‍വലിക്കുകയായിരുന്നു. അനില്‍ അക്കര എംഎല്‍എ യുടെ സ്വന്തം വാര്‍ഡില്‍ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് കലാപം രൂക്ഷമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here