നടിയെ ആക്രമിച്ച കേസിൽ വിചാരണാ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.
ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. വിചാരണ സ്റ്റേ ചെയ്ത് ഹർജിയിൽ വാദം കേൾക്കണമെന്ന് സർക്കാർ ചൊവ്വാഴ്ച ആവശ്യപ്പെട്ടേക്കും.
സർക്കാർ ഹർജിയിൽ എട്ടാം പ്രതിയായ ദിലീപും നാലാം പ്രതിയായ വിജേഷും തടസ ഹർജികൾ നൽകിയിട്ടുണ്ട്. തങ്ങളുടെ ഭാഗം കേൾക്കാതെ ഇടക്കാല ഉത്തരവിറക്കരുതെന്നാണ് പ്രതികളുടെ ആവശ്യം.
സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ നിർത്തിവച്ച വിചാരണ നടപടികൾ വിചാരണ കോടതി
പുനരാരംഭിക്കാൻ തീരുമാനിച്ചിരിക്കുന്നതും ചൊവ്വാഴ്ചയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here