‘കോവിഡ് കാലത്ത് പട്ടിണിക്കിടാതെ ജനങ്ങളെ സംരക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുക’; കോടിയേരി

തെരഞ്ഞെടുപ്പ് വിജയം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ക്കുള്ള അംഗീകാരമാകുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ . കള്ള പ്രചാരണങ്ങള്‍ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരായ വിധിയെഴുത്താവും തെരഞ്ഞെടുപ്പ് ഫലം.

കോവിഡ് കാലത്ത് പട്ടിണിക്കിടാതെ ജനങ്ങളെ സംരക്ഷിച്ച സര്‍ക്കാരിനല്ലാതെ ആര്‍ക്കാണ് ജനം വോട്ട് ചെയ്യുക. കള്ളപ്രചാരവേലകളെല്ലാം അന്തിചര്‍ച്ചക്കുള്ള വിഷയം മാത്രമാണ്. ജനം നോക്കുന്നത് പട്ടിണിയില്ലായ്മയാണ്. 600 രൂപ പെന്‍ഷന്‍ 1400 ആക്കിയതാണ്. നല്ല ആരോഗ്യസംരക്ഷണമാണ്.

മറ്റിടങ്ങളില്‍ കാലു മാറ്റിയും മറ്റുമാണ് സര്‍ക്കാരുകളെ ബി ജെ പി അട്ടിമറിക്കാന്‍ ശ്രമിച്ചതെങ്കില്‍ കേരളത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി അന്വേഷണങ്ങളും കള്ള പ്രചാരണങ്ങളും നടത്തിയാണ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നോക്കിയത്. എന്നാല്‍ ഇടതുപക്ഷത്തെ ഒറ്റപ്പെടുത്താന്‍ കേരളം കൂട്ടുനില്‍ക്കില്ലെന്ന് ഈ തെരഞ്ഞടുപ്പ് തെളിയിക്കും.

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വലിയ പൊട്ടിത്തെറിയാണ് കോണ്‍ഗ്രസില്‍ ഉണ്ടാകുക. ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ട് അഖിലേന്ത്യാ നേതൃത്വം അംഗീകരിക്കുമോ. വികസനമൊന്നും ചര്‍ച്ചയാക്കാതെ വ്യക്തിപരമായ അധിക്ഷേപമെന്ന രാഷട്രീയ പാപ്പരത്തത്തിലേക്കാണ് യു ഡി എഫ് വീണതെന്നും കോടിയേരി പറഞ്ഞു. കോടിയേരി ജൂനിയര്‍ ബേസിക് സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here