മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിന്‍റെ അപകടമരണത്തിനിടയാക്കിയ ടിപ്പർ ലോറി കണ്ടെത്തി.
ഡ്രൈവർ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭയന്നിട്ടാ
അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷം പ്രതീപിന്‍റെ മൃതദേഹം സംസ്കരിച്ചു. ഇന്ന് ഉച്ചയോടെയാണ് ടിപ്പർ ലോറി തിരുവനന്തപുരം ഈഞ്ചക്കലിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.
പേരൂർക്കട സ്വദേശി വിജയകുമാറിന്‍റെ മകൾ സന്ധ്യയുടെ പേരിലാണ് വാഹനം. ലോറി ഓടിച്ചിരുന്ന ഡ്രൈവർ ജോയിയെയും കസ്റ്റഡിയിലെടുത്തു. ഭയന്നിട്ടാണ് വാഹനം നിർത്താതെ പോയതെന്നാണ് ജോയിയുടെ മൊഴി.
ചെറിയ കൊണ്ണിയിൽ നിന്ന് എംസാന്‍റ് കയറ്റി വരുമ്പോഴാണ് അപകടം ഉണ്ടായത്.ഉsമ വിജയകുമാറും ഒപ്പമുണ്ടായിരുന്നു.വെള്ളായണിയി
അപകടത്തിൽ ദുരൂഹതയുണ്ടെന്ന പ്രദീപിൻ്റെ അമ്മ വസന്തകുമാരിയുടെ പരാതിയിൽ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
അപകടമുണ്ടായ സ്ഥലവും സ്റ്റേഷനിൽ എത്തിച്ച വാഹനങ്ങളും ഫോറൻസിക് സംഘം പരിശോധിച്ചു.
അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോമോർട്ടം നടത്തിയ പ്രദീപിന്‍റെ മൃതദേഹം പ്രസ് ക്ലബിൽ പൊതു ദർശനത്തിന് വച്ചു.തുടർന്ന് തൈക്കാട് ശാന്തികവാടത്തിൽ മൃതദേഹം സംസ്കരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here