തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം കിട്ടാതെ പോയത് ക്രോസ് വോട്ട് കാരണമാണെന്ന ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്‍റെ വാദം തള്ളി മുതിൽന്ന നേതാവ് ഒ രാ ജഗോപാൽ. സ്വർണത്തിനും സ്വപ്നക്കും പുറകേ എല്ലാവരും പോയപ്പോൾ സർക്കാർ വികസനത്തിന് പുറകേ പോയതാണ് എൽ ഡി എഫിന്‍റെ വിജയകാരണമെന്നും.ബി.ജെ.പിക്കുള്ളിൽ പോരായ്മ ഉണ്ട് എന്നത് നിഷേധിക്കുന്നില്ലെന്നും ഒ രാജഗോപാൽ പറഞ്ഞു.
ബിജെപിയെ പരാജയപ്പെടുത്താന്‍ ക്രോസ് വോട്ട് നടന്നുവെന്ന കെ.സുരേന്ദ്രന്‍റെ ആരോപണം തള്ളിയാണ് ഒ.രാജഗോപാല്‍ എംഎല്‍എ രംഗത്തെത്തിയത് തിരുവനന്തപുരത്ത് ഭരണം കിട്ടാതെ പോയത് എൽ ഡി എഫും കോണ്‍ഗ്രസും ഒത്ത് കളിച്ചതാണെന്ന് താന്‍ പറയില്ല. അങ്ങനെ പാര്‍ട്ടിക്കുള്ളില്‍ ഒരു പരാതിയോ തെളിവുകളോ ഇല്ലെന്നും രാജഗോപാൽ പറഞ്ഞു. സ്വർണത്തിനും സ്വപ്നക്കും പുറകേ എല്ലാവരും പോയപ്പോൾ സർക്കാർ വികസനത്തിന് പുറകേ പോയി.ബി.ജെ.പിക്കുള്ളിൽ പോരായ്മ ഉണ്ട് എന്നത് നിഷേധിക്കുന്നില്ലെന്നും
ശോഭാസുരേന്ദ്രന്‍റെ അടക്കം സംഘടനകളുടെ ഉള്ളിൽ നിന്ന് ലഭിച്ച പരാതികൾപരിഹരിക്കപെടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രീതി നേടുന്ന കാര്യത്തില്‍ വേണ്ടത്ര വിജയിക്കാൻ ബി ജെ പിക്കായില്ല. കൂടുതല്‍ ജനസേവനത്തില്‍ ഏര്‍പ്പടണം അപ്പഴേ ജയിക്കാന്‍ സാധിക്കൂ. എല്‍ഡിഎഫിന് അതിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനത്തില്‍ പോരായ്മയുണ്ടായി. ഒത്തൊരുമയും കൂട്ടായ്മയും നിലനിര്‍ത്തുക പ്രധാനമാണ്.അങ്ങനെ വേണം ബി ജെ പി മുന്നോട്ട് പോകാനനെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here