പെയ്മെന്‍റ് റാണിയെ പുറത്താക്കണം; കൊല്ലത്ത് ബിന്ദുകൃഷ്ണയെക്കെതിരെ പ്രതിഷേധം ശക്തം

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കൊല്ലത്ത് കോണ്‍ഗ്രസില്‍ ബിന്ദുകൃഷ്ണയ്ക്കെതിരായ പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. ബിന്ദു കൃഷ്ണ ബിജെപിയുടെ ഏജന്‍റ് ആണെന്നും ഡിസിസി പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും പുറത്താക്കി പാര്‍ട്ടിയെ രക്ഷിക്കണമെന്നുമാണ്‌ ആവശ്യം.

സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ പതിച്ചിട്ടുള്ളത്‌. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിടയിലും ബിന്ദുകൃഷ്ണയ്ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

താ‍ഴെതട്ടിലുള്ള പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം പലയിടത്തും പൂര്‍ത്തിയാക്കിയത് എന്നായിരുന്നു ആരോപണം

ബിന്ദുകൃഷ്ണ ബിജെപിയുടെ ഏജന്‍റാണ്, പേയ്മെന്‍റ് റാണിയായ ബിന്ദുകൃഷ്ണ കോണ്‍ഗ്രസിന്‍റെ ശത്രുവാണെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നു.

കൊല്ലം ഡിസിസി ഓഫീസിനും ആർഎസ്പി ഓഫീസിനും മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here