‘രാമ മന്ത്രം കൊലവിളിക്കുള്ളതല്ല’; ആര്‍എസ്‌എസുകാരെ ന്യായീകരിച്ച വി മുരളീധരനെ തിരുത്തി സ്വാമി സന്ദീപാനന്ദ ഗിരി

പാലക്കാട് നഗരസഭാ ഓഫീസില്‍ ആര്‍എസ്‌എസുകാര്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയതിനെ ന്യായീകരിച്ച കേന്ദ്രമന്ത്രി വി മുരളീധരനെതിരെ സ്വാമി സന്ദീപാനന്ദ ഗിരി രംഗത്ത്.

രാമ മന്ത്രം കൊലവിളിക്കുള്ളതല്ല എന്നാണ് കേരളം ഓർമ്മിപ്പിച്ചതെന്ന് സ്വാമി സന്ദീപാനന്ദ ഗിരി തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ചുണ്ടിലെപ്പോഴും രാമമന്ത്രം മുഴക്കിയ രാമരാജ്യം സ്വപ്നം കണ്ട ഒരു മനുഷ്യൻ ഉണ്ടായിരുന്നു പേര് മോഹൻ ദാസ് കരംചന്ദ് ഗാന്ധി (മോഹൻലാൽ കരംചന്ദ് അല്ല.)അദ്ദേഹം അവസാന പ്രാണനെടുത്തുകൊണ്ട് പറഞ്ഞത് ഹേ രാമ് എന്നായിരുന്നു. അദ്ദേഹത്തിനുനേരെ വെടിയുതിർത്ത ദ്രോഹി ഉച്ചത്തിൽ ചൊല്ലിയത് ജയ് ശ്രീരാം എന്നായിരുന്നു. രാമ മന്ത്രം കൊലവിളിക്കുള്ളതല്ല എന്ന് കേരളം ഓർമ്മിപ്പിച്ചു എന്നുമാത്രം.- സ്വാമി സന്ദീപാനന്ദ ഗിരി പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം;

ബഹു; കേന്ദ്രമന്ത്രി മുരളീധരൻ ജീ,
കേരളത്തിൽ വിശിഷ്യ പാലക്കാട് രാമമന്ത്രം ഉരുവിടുന്നതിന് അത് ഉച്ഛജപമായാലും മന്ദജപമായാലും ആരും എതിരല്ല.
അങ്ങയുടെ പാർട്ടിയിലെ വിവേകിയായ ഒരു മുതിർന്ന നേതാവ് പറഞ്ഞതുപോലെ രാമമന്ത്രം മുൻസിപാലിറ്റിയിലോ ചന്തയിലോ വിളിച്ചു കൂവാനുള്ളതല്ല.

അങ്ങ് കേട്ടിട്ടുണ്ടോ സദാശിവ ബ്രഹ്മേന്ദ്രർ പാടിയത് “പിബരേ രാമ രസം”
അല്ലയോ മനുഷ്യാ രാമനാകുന്ന രസം പാനം ചെയ്യൂ എന്നാണ് പാടിയത്!
അങ്ങിനെ ചുണ്ടിലെപ്പോഴും രാമമന്ത്രം മുഴക്കിയ രാമരാജ്യം സ്വപ്നം കണ്ട ഒരു മനുഷ്യൻ ഉണ്ടായിരുന്നു പേര് മോഹൻ ദാസ് കരംചന്ദ് ഗാന്ധി (മോഹൻലാൽ കരംചന്ദ് അല്ല.)

അദ്ദേഹം അവസാന പ്രാണനെടുത്തുകൊണ്ട് പറഞ്ഞത് ഹേ രാമ് എന്നായിരുന്നു. അദ്ദേഹത്തിനുനേരെ വെടിയുതിർത്ത ദ്രോഹി ഉച്ചത്തിൽ ചൊല്ലിയത് ജയ് ശ്രീരാം എന്നായിരുന്നു. രാമ മന്ത്രം കൊലവിളിക്കുള്ളതല്ല എന്ന് കേരളം ഓർമ്മിപ്പിച്ചു എന്നുമാത്രം.
പ്രവർത്തകരോടു പറയാനുള്ള ഒരു കാര്യം അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു, ജയ് ശ്രീ രാം എന്നെഴുതിയ ബാനറിൽ മറാത്തയിലെ ശിവജിയുടെ പടമായിരുന്നു അവർ ഉപയോഗിച്ചത്. അതൊരു #ഡിപ്ളോമാറ്റിക്ക് ഒളിച്ചുകടത്തല്ലേ.
ആദരവോടെ ധ്വജപ്രണാമം!
സ്വാമി സന്ദീപാനന്ദ ഗിരി

ബഹു; കേന്ദ്രമന്ത്രി മുരളീധരൻ ജീ,
കേരളത്തിൽ വിശിഷ്യ പാലക്കാട് രാമമന്ത്രം ഉരുവിടുന്നതിന് അത് ഉച്ഛജപമായാലും മന്ദജപമായാലും…

Posted by Swami Sandeepananda Giri on Saturday, 19 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here