ജന്മി നാടുവാഴിത്തത്തിനെതിരായ പോരാട്ടത്തിൽ ജീവൻ ബലി നൽകിയ കരിവെള്ളൂർ രക്തസാക്ഷികളുടെ സ്മരണയ്ക്ക് ഇന്ന് 74 വയസ്സ്.
കേരളത്തിലെ കർഷക തൊഴിലാളി പോരാട്ടത്തിലെ കനലെരിയുന്ന അധ്യായമാണ് കരിവെള്ളൂർ.രാജ്യത്ത് ഐതിഹാസികമായ കർഷക സമരം മുന്നേറുന്ന ഘട്ടത്തിൽ കരിവെ ഉള്ളൂർ കർഷക പോരാളികളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് തിളക്കം ഏറെയാണ്.
കേരളത്തിലെ സ്വാതന്ത്ര്യ സമര കർഷക തൊഴിലാളി പോരാട്ടത്തിലെ ജ്വലിക്കുന്ന അധ്യായമാണ് കരിവെള്ളൂർ.കല്ലും വടിയും കവണയും ഉപയോഗിച്ച് കുണിയൻ പുഴയുടെ തീരത്ത് സാമ്രാജ്യത്വത്തിന്റെ നിറ തോക്കുകളെ നേരിട്ടാണ് കരിവെള്ളൂർ ചുവന്നത്.
ചിറക്കൽ രാജാവിന്റെ ഗുണ്ടകളെയും എം എസ് പി ക്കാരെയും ധീരമായി നേരിട്ട് കീനേരി കുഞ്ഞമ്പുവും തിടിയിൽ കണ്ണനും രക്തസാക്ഷികളായി.നിരവധി പോരാളികൾക്ക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു. ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതി മരിച്ചവരുടെ ഓർമ്മ ഇന്നും ജ്വലിച്ചു നിൽക്കുന്നു.
സാമ്രാജ്യത്വ വിരുദ്ധ പോരാളികൾക്ക് എക്കാലവും ഊർജ്ജമാണ് കരിവെള്ളൂർ.കർഷകരുടെ ഐതിഹാസിക സമരത്തിന് രാജ്യം സാക്ഷ്യം വഹിക്കുന്ന ഘട്ടത്തിലാണ് കർഷക രക്തസാക്ഷികളുടെ എഴുപത്തി നാലാം ഓർമ ദിനം കടന്നു പോകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here