കൊവിഡ്-19 നെ പിടിച്ചുകെട്ടാനുള്ള പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും ലോകമെമ്പാടും നടക്കുമ്പോള്‍ ആശങ്കയുളവാക്കുന്ന പുതിയ റിപ്പോര്‍ട്ടുമായി ഇംഗ്ളണ്ടിലെ ചീഫ് മെഡിക്കൽ ഓഫിസർ ക്രിസ് വിറ്റി.
കൊറോണ വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ സ്ട്രെയ്ൻ കണ്ടെത്തിയതായാണ് ഇദ്ദേഹം അവകാശപ്പെടുന്നത്.
ഈ വൈറസിന് മുൻപത്തേതിനേക്കാൾ വേഗത്തിൽ പടർന്ന് പിടിക്കാൻ ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം ലോകാരോഗ്യ സംഘടനയെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടനിൽ ഈ മാസം മാത്രം കൊവിഡ് കേസുകളിൽ വലിയ കുതിച്ചു കയറ്റമാണ് ഉണ്ടായത്. പുതിയ വൈറസ് സ്ട്രെയ്നാണ് കാരണക്കാരനെന്നാണ് കണ്ടെത്തൽ.
പുതിയ സാഹചര്യത്തിൽ ലണ്ടനിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലും പ്രധാന മന്ത്രി ബോറിസ് ജോൺസൺ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിലെ മറ്റിടങ്ങളിൽ ക്രിസ്മസിന് മാത്രം കൂടിച്ചേരലുകൾ വിലക്കിയിട്ടുണ്ട്. അതത് പ്രദേശങ്ങളുടെ അകത്ത് മാത്രം യാത്രകൾ നടത്തിയാൽ മതിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here