തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍ പക്ഷം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രനില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് കെ സുരേന്ദ്രന്‍ ശ്രമം നടത്തുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ പക്ഷം.
യാഥാര്‍ഥ്യ ബോധത്തോടെയുള്ള വിലയിരുത്തലുകളാണ് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഉണ്ടാവേണ്ടതെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
തദ്ദേശ തെരെഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് മുതിർന്ന നേതാക്കളെ മാറ്റി നിർത്തിയെന്നും സ്വർണ്ണകള്ളക്കടത്തിന്റെയും മയക്കുമരുന്ന് കേസിന്റെയും പുറകെ പോയത് സംസ്ഥാന അധ്യക്ഷന്റെ വീഴ്ചയാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് പബ്ലിസിറ്റി ഓറിയന്റഡ് ആയി പ്രവർത്തിക്കുന്നതിന് പകരം തെരെഞ്ഞെടുപ്പ് വിജയത്തിനായി റിസൾട്ട് ഓറിയന്റഡ് ആയി പ്രവർത്തിക്കണമായിരുന്നു.
പ്രചാരണ രംഗത്തു ശോഭ സുരേന്ദ്രനെ ഇറക്കാതിരുന്നത് സുരേന്ദ്രന്റെ വ്യക്തി വിദ്വേഷം കാരണമാണെന്നുമാണ് ശോഭാ സുരേന്ദ്രന്‍ പക്ഷത്തിന്‍റെ ആരോപണം.
സ്ത്രീയെ അംഗീകരിക്കാത്ത നിലപാടാണ് ബിജെപിക്കെന്നു തദ്ദേശ തെരെഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാർക്കിടയിൽ വികാരമുണ്ടായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here