ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെതിരെ ഹിന്ദുഐക്യവേദി നേതാവ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഹിന്ദു ഐക്യവേദി തൃശൂർ ജില്ല ജനറൽ സെക്രട്ടറി കേശവദാസാണ് പരാതി നൽകിയത്.കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ തോറ്റത് താൻ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമുഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.
തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് മത്സരിച്ച ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ BJP സിറ്റിംഗ് സീറ്റായ കുട്ടൻകുളങ്ങരയില്‍ തോറ്റതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ ആരോപണപ്രത്യാരോപണങ്ങള്‍ സജീവമായിരിക്കെയാണ് ഹിന്ദുഐക്യവേദി നേതാവിൻെ പരാതി.പരാതിക്കരാനായ കേശവദാസിന്റെ ഭാര്യ മാതാവും ബിജെപിയുടെ സിറ്റിങ് കൗൺസിലറായ ലളിതാംബികയെ മാറ്റിയായിരുന്നു ഗോപാലകൃഷ്ണനെ മത്സരിപ്പിച്ചത്.
കോൺഗ്രസ്സിന് വോട്ട് മറിച്ച് ബിജെപിയെ തോൽപ്പിച്ചത് താനാണെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായാണ് പരാതി. ഇതിനായി കുടുംബത്തിന്റെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നുവെന്നും കേശവദാസ് പരാതിയിൽ പറയുന്നു. കുട്ടൻകുളങ്ങരയില്‍ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി സുരേഷിനൊപ്പം കേശവദാസും കുടുംബവും കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ചില വ്യക്തിപരമായ കാരണങ്ങളാലാണ് ഗോപാലകൃഷ്ണനു വേണ്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകാതിരുന്നത്. അതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കാനാണ് സമൂഹമാധ്യമങ്ങളിലൂടെ ശ്രമിക്കുന്നത്.ഇത് തനിക്ക് മാനഹാനി ഉണ്ടാക്കുന്നെവന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.എന്നാല്‍ ഇതെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഗോപാലകൃഷ്ണൻ വ്യക്തമാക്കി.പരാതിയെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here