ആ കുഞ്ഞിൻ്റെ അപ്പൻ്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ കുഞ്ഞിന് നീതി ലഭിച്ചു :രാജുവിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആ കുഞ്ഞിൻ്റെ അപ്പൻ്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ കുഞ്ഞിന് നീതി ലഭിച്ചു :രാജുവിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നീതിക്കുവേണ്ടി നിലകൊണ്ട അഭയയ്ക്കു വേണ്ടി സത്യം പറഞ്ഞ രാജുവിന്റെ വാക്കുകളാണ് ഇന്ന് സോഷ്യൽ മീഡിയയെ നിറയെ .കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാ എന്റെ കുഞ്ഞിന് നീതി കിട്ടി’- സിസ്റ്റര്‍ അഭയകേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ചുകൊണ്ടുളള തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി അറിഞ്ഞ പ്രധാന സാക്ഷിയായ അടയ്ക്കാ രാജു എന്ന് വിളിക്കുന്ന രാജു പ്രതികരിച്ചത് ഇങ്ങനെയാണ്. കേസില്‍ ഏറ്റവും നിര്‍ണായകമൊഴിയായിരുന്നു ദൃക്സാക്ഷിയായ രാജുവിന്റേത്.

“3 സെൻറ് കോളനിയിലാ ഞാൻ താമസം.
എനിക്ക് കോടികളുടെ ഓഫറാണ് വന്നത്, ഞാൻ ഇത് വരെ 5 പൈസ കൂടി ആരൂടെം കൈയിന്ന് വാങ്ങിട്ടില്ല. എനിക്കും രണ്ട് പെൺമക്കളുണ്ട്. ഇത്രം വളർത്തിട്ട് പെട്ടെന്ന് അവർ ഇല്ലാതായാലുള്ള അവസ്ഥ എന്തായിരിക്കും? ഞാൻ എൻ്റെ പെൺമക്കളുടെ സ്ഥാനത്താണ് ആ കുഞ്ഞിനെ കണ്ടത്. ആ കുടുബത്തിലെ (അഭയയുടെ) എല്ലാരും പോയില്ലേ. ഒരു വേരു കൂടി ഉണ്ടോ? ആ കുഞ്ഞിൻ്റെ അപ്പൻ്റ സ്ഥാനത്ത് നിന്നാണ് ഞാൻ പറയുന്നത്. എൻ്റെ കുഞ്ഞിന് നീതി ലഭിച്ചു .ഞാൻ ഹാപ്പിയാണ്…….’അടയ്ക്കാ രാജു”

അഭയകൊലക്കേസിൽ ഏറ്റവും നിർണായകമായത് അടയ്ക്ക രാജുവിന്റെ മൊഴിയാണ് .
അടക്കാ രാജു..! അന്നയാൾ ഒരു കള്ളനായിരുന്നു .അഭയ ൻകൊല്ലപ്പെട്ട രാത്രിയിൽ രാത്രി രാജു കന്യാസ്ത്രീ മഠത്തിലെത്തിയത് ചെമ്പുകമ്പിച്ചുരുളുകൾ മോഷ്ടിക്കാനായിരുന്നു. എന്നാൽ അന്നയാൾ കണ്ടത് പിന്നീട് കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹത നിറഞ്ഞ കൊലപാതകത്തിനു കാരണക്കാരായവരെ; സാക്ഷാൽ ഫാ.കോട്ടൂരിനെയും സിസ്റ്റർ സെഫിയെയും.

അഭയയെ കൊന്നത് രാജുവാണെന്ന്​ വരുത്തി തീര്‍ക്കാൻ ക്രൈംബ്രാഞ്ച് ശ്രമം നടത്തി. ക്രൂരമായ ശാരീരിക പീഡനം ഇദ്ദേഹത്തിന്​ ഏറ്റുവാങ്ങേണ്ടി വന്നു. എസ്.പി മൈക്കിളിന്‍റെ നേതൃത്വത്തില്‍ ക്രൂരമായി പീഡിപ്പിച്ചു. കുറ്റം ഏറ്റാല്‍ വീടും ഭാര്യക്ക്​ ജോലിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തു. മറ്റു പലരിൽ നിന്നും കോടികളുടെ വാഗ്ദാനമുണ്ടായി. എല്ലാ പ്രലോഭനങ്ങളെയും ഭീഷണികളെയും അടക്കാ രാജു അതിജീവിച്ചു.മോഷണം അയാൾ അവസാനിപ്പിച്ചു.

ഒരു മോഷ്ടാവിന്റെ മൊഴി എത്രത്തോളം വിശ്വാസയോഗ്യമാണെന്ന തരത്തിലുള്ള വാദങ്ങള്‍ പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. എന്നാൽ, ആ സംഭവത്തോടെ മോഷണം നിർത്തിയ രാജുവിനെ ദൈവത്തിന്റെ രൂപത്തിലാണ് അന്ന് എവിടെ എത്തിച്ചതെന്ന് ജോമോൻ പുത്തൻ പുരയ്ക്കൽ പറഞ്ഞു.

എന്റെ കൊച്ചിന് നീതി കിട്ടണം. നീതി കിട്ടിയില്ലേ അതുമതി. എനിക്കും പെമ്പിള്ളേരുണ്ട്. എന്റെ അയല്‍വക്കത്തും ഉണ്ട്. അവര്‍ക്കാര്‍ക്കും ഒരു ദോഷമുണ്ടാകരുത്. ഇത്രയും വയസ്സ് വരെ വളര്‍ത്തിയിട്ട് പെട്ടെന്ന് കാണാതാകുമ്പോഴത്തെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. അതുകൊണ്ട് എന്റെ കുഞ്ഞിന് നീതി കിട്ടണം. അതെന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. എനിക്ക് വളരെയധികം സന്തോഷമുണ്ട്. ഒരുപാട് പേര് എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചതാണ്. കോടികളാണ് ഓഫര്‍ ചെയ്തത്. ഞാന്‍ ഒന്നും വാങ്ങിയില്ല. ഒരു രൂപ പോലും എനിക്ക് വേണ്ട ഞാനിപ്പോഴും കോളനിക്ക് അകത്താണ് കിടക്കുന്നത്. എന്റെ കുഞ്ഞിന് നീതി കിട്ടി. കുഞ്ഞിന്റെ അപ്പനായിട്ട് പറയുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News