കണ്ണൂർ: രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ എന്തു ക്രൂരതയും പുറത്തെടുക്കാനും മുസ്ലിം ലീഗ് മടിക്കില്ല എന്നതിെൻറ ഏറ്റവുമൊടുവിലത്തെ തെളിവാണ് കാഞ്ഞങ്ങാട്ട് എൽ.ഡി.എഫ് പ്രവർത്തകൻ ഔഫ് അബ്ദുറഹ്മാെൻറ അറുകൊലയെന്നും ആലമ്പാടി ഉസ്താദിന്റെ പേരമകെൻറ ഈ കൊലയിൽ സമുദായ പാർട്ടി നേതാക്കൾക്ക് എന്താണ് പറയാനുള്ളതെന്ന് അറിയേണ്ടതുണ്ടെന്നും ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ പ്രസതാവിച്ചു.
തങ്ങൾ കൈയടക്കിവെച്ച കല്ലുരാവി വാർഡിൽ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയാണ് പൈശാചികത പുറത്തെടുത്ത്, ഒരു യുവാവിെൻറ കൊന്നിടാൻ ഇക്കൂട്ടരെ േപ്രരിപ്പിച്ചത്.
ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കാൻ കൊണ്ടുപോവുന്ന തക്കം നോക്കി കുത്തിക്കൊന്നത് സംഭവം വളരെ ആസൂത്രിതമാണെന്ന് തെളിയുന്നു. മുൻകാലത്തും മുസ്ലിം ലീഗുകാർ ഇതിന് സമാനമായ അറുകൊലകൾ എത്രയോ നടത്തിയിട്ടുണ്ട്.
പണ്ഡിത കുടുംബത്തിലുള്ളവരെ തെരഞ്ഞ് പിടിച്ചു കൊന്നൊടുക്കക എന്നതിലൂടെ ഇവർ ലക്ഷ്യമിടുന്നത് എന്താണെന്ന് ലീഗിനെ മനസ്സിലാക്കിയവർക്ക് നന്നായറിയാം.
ലീഗുകാരുടെ അക്രമരാഷ്ട്രീയത്തിനെതിരെ നാടാകെ പ്രതിഷേധമുയരണമെന്നും കൊലയാളികളെ മുഴുവൻ പിടികൂടി നിയമത്തിെൻറ മുന്നിൽ കൊണ്ടുവരാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here