‘ലീഗ് നേതൃത്വം കൊലക്കത്തി താ‍ഴെവയ്ക്കണം’; മുസ്ലീം ലീഗിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ സിറാജ് ദിനപത്രം

മുസ്ലീം ലീഗിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ സിറാജ് ദിനപത്രം. ലീഗ് നേതൃത്വം കൊലക്കത്തി താ‍ഴെവയ്ക്കണമെന്നും. അക്രമ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും സിറാജ് ദിനപത്രത്തിന്‍റെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കി

മുസ്ലീം ലീഗിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് സുന്നി കാന്തപുരം വിഭാഗത്തിന്‍റെ മുഖപത്രം സറാജ് വിമര്‍ശിക്കുന്നത്. അക്രമരാഷ്ട്രീയം ജനാധിപത്യ രീതിക്ക് ചേര്‍ന്നതല്ല. മുസ്ലീം സമുദായത്തിന്‍റെ ഉന്നമനത്തിവും നന്മയും ലക്ഷമാക്കിയാവണം മുസ്ലീം ലീഗ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ് പാര്‍ടി അണികളില്‍ നിന്നും കണ്ടു വരുന്നത്.

രാഷ്ട്രീയ എതിരാളികള്‍ക്കും വിമര്‍ശകര്‍ക്കും ജനാധിപത്യ ശൈലിയില്‍ മറുപടി നല്‍കുന്നതിനു പകരം അവരെ ഇല്ലായ്മ ചെയ്യുന്ന പ്രാകൃത സ്വഭാവമാണ് ലീഗ്  പിന്തുടരുന്നത്. എതിരാളികളെ അക്രമിക്കാന്‍ ബോംബ് നിര്‍മാണത്തില്‍ വരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ഏര്‍പ്പെടുന്നു. കേരളത്തില്‍ തീവ്രവാദവും അക്രമരാഷ്ട്രീയവും വളര്‍ന്നു വരുന്നതില്‍ ലീഗിന് വലിയ പങ്കുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ടി എസ്.ഡി.പി.ഐ പോലുള്ള തീവ്ര പാര്‍ടികളുമായി പ്രദേശിക സംഖ്യമുണ്ടാക്കിയതിനേയും സിറാജ് ദിനപത്രത്തിലെ മുഖപ്രസംഗം വിമര്‍ശിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ നാണംകെട്ട തോല്‍വിയാണ് കാഞ്ഞങ്ങാട്ടെ കൊലപാതകത്തിന് കാരണമെന്ന് മുഖപത്രത്തില്‍ പറയുന്നു. മുസ്ലീം ലീഗ് നടത്തിയ അക്രമസംഭവങ്ങളെ മുഖപ്രസംഗത്തില്‍ അക്കമിട്ടു നിരത്തുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News