പാലക്കാട് കുഴല്‍മന്തത്തെ ദുരഭിമാനക്കൊലയില്‍ കൊല്ലപ്പെട്ട അനീഷിന്‍റെ ഭാര്യാപിതാവും അമ്മാവനും കസ്റ്റഡിയില്‍ അനീഷിൻ്റെ ഭാര്യ പിതാവ് പ്രഭുകുമാർ, അമ്മാവൻ സുരേഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇരുവരും ചേര്‍ന്നാണ് അനീഷിനെ കൊലപ്പെടുത്തയത് എന്നാണ് വിവരം. അമ്മാവൻ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തിയതായി അനീഷിൻ്റെ ഭാര്യ ഹരിത പറഞ്ഞു.
വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി ഫോൺ എടുത്ത് കൊണ്ടു പോവുകയായിരുന്നുവെന്നാണ് ഹരിത പറഞ്ഞത്. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അനീഷിൻ്റെ അച്ഛൻ ആറുമുഖനും പ്രതികരിച്ചു.
മൂന്ന് മാസം മുമ്പാണ് അനീഷും ഹരിതയും പ്രണയിച്ച് വിവാഹം കഴിച്ചത്. ദുരഭിമാനക്കൊലയെന്നാണ് തുടക്കത്തില്‍ തന്നെ സൂചന ലഭിച്ചിരുന്നു.
ജില്ലാ ആശുപത്രിയില്‍ വെച്ചാണ് അനീഷിന് മരണം സംഭവിച്ചത്. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നിലെന്നും നേരത്തെ സൂചന ലഭിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here