ദുരഭിമാനക്കൊലയ്ക്കിരയായ അനീഷിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

പാലക്കാട് തേങ്കുറിശ്ശില്‍ ദുരഭിമാനക്കൊലയ്ക്കിരയായ അനീഷിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. കൊലപാതകത്തില്‍ കറ്റഡിയിലുള്ള അനീഷിന്റെ ഭാര്യാ പിതാവിന്റെയും അമ്മാവന്റെയും അറസ്റ്റ് രാത്രി രേഖപ്പെടുത്തും.

കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അനീഷിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ഇലമന്ദത്തെ വീട്ടിലെത്തിച്ചപ്പോള്‍ ഹൃദയം ദേ ദകമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

ഭാര്യ ഹരിതയും മാതാപിതാക്കളും പൊട്ടിക്കരഞ്ഞുകൊണ്ടാണ് അനീഷിന് യാത്രാ മൊഴി നല്‍കിയത്. നൂറു കണക്കിന് നാട്ടുകാരും അവസാനമായി അനീഷിനെ ഒരു നോക്ക് കാണാന്‍ വീട്ടിലെത്തി.

തുടര്‍ന്ന് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തിലായിരുന്നു സംസ്‌ക്കാരം. ആന്തരിക രക്ത ശ്രാവമാണ് മരണ കാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍.

തുടകളില്‍ ആഴത്തിലേറ്റ മുറിവില്‍ നിന്നും രക്തം വാര്‍ന്നു പോയതും മരണ കാരണമായി. പ്രതികളായ ഹരിതയുടെ പിതാവ് പ്രഭു കുമാറിനെയും അമ്മാവന്‍ സുരേഷിനെയും ഞായറാഴ്ച സംഭവ സ്ഥലത്തെത്തി തെളിവെടുക്കും.

തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും. ലോക്കല്‍ പോലീസ് വീഴ്ച വരുത്തിയതായി അനീഷിന്റെ ബന്ധുക്കള്‍ ആക്ഷേപമുന്നയിച്ച സാഹചര്യത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News