തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നതായി കൊല്ലപ്പെട്ട അനീഷിൻ്റെ അമ്മ

തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകത്തിൽ പ്രതികൾ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നതായി കൊല്ലപ്പെട്ട അനീഷിൻ്റെ അമ്മ. വിവാഹ ശേഷം പ്രതികൾ നിരന്തരം  ഭീഷണിപ്പെടുത്തിയിരുന്നതായി അനീഷിൻ്റ അമ്മ രാധ പറഞ്ഞു. വിവാഹ ബന്ധം ഉപേക്ഷിക്കാൻ ഹരിതയോട് മുത്തച്ഛൻ കുമരേശൻ പിള്ള ആവശ്യപ്പെടുന്ന ശബ്ദ സന്ദേശം പുറത്ത് വന്നു.
അനീഷിൻ്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കൂടുതൽ ആരോപണങ്ങളാണ്  കുടുംബം ഉയർത്തുന്നത്. പ്രണയ വിവാഹത്തിന് ശേഷം അനീഷിനെയും ഹരിതയെയും, ഹരിതയുടെ അച്ഛൻ പ്രഭുകുമാറും, അമ്മാവൻ സുരേഷും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. സ്ത്രീധനവും സ്വത്തും ആവശ്യപ്പെട്ടുവെന്ന് വ്യാജ പരാതി നൽകി കള്ള കേസിൽ കുടുക്കാൻ ശ്രമിച്ചു
അതേ സമയം പണം നൽകി വിവാഹ ബന്ധം ഉപേക്ഷിക്കാൻ ഹരിതയെ നിർബന്ധിച്ചതിൻ്റെ തെളിവായി ശബ്ദ സന്ദേശം പുറത്തു വന്നു. ഹരിതയുടെ മുത്തച്ഛൻ കുമരേശൻ പിള്ളയാണ് ഫോൺ വിളിച്ച് വിവാഹ ബന്ധം ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്.
പ്രതികൾക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുകയും ശബ്ദ സന്ദേശം പുറത്തു വരികയും ചെയ്ത സാഹചര്യത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും കൂടുതൽ പ്രതികളുണ്ടോയെന്നും പരിശോധിക്കും
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News