തന്റെ കുടുംബത്തെ ബലിയാടാക്കി; ഗോപാലകൃഷ്ണനെതിരെ വനിതാ നേതാവ് രംഗത്ത്

തന്റെ കുടുംബത്തെ ബലിയാടാക്കുന്നതിനെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണനെതിരെ വനിതാ നേതാവും രംഗത്ത്. കുടുംബ ജീവിതത്തെ ബാധിക്കുംവിധം അപവാദം പ്രചരിക്കുന്നതിനാലാണ് പ്രതികരണമെന്ന് അവര്‍ പറയുന്നു.

ബിജെപി തൃശൂര്‍ മണ്ഡലം വൈസ്പ്രസിഡന്റും കോര്‍പറേഷന്‍ കൗണ്‍സിലറുമായിരുന്ന ഐ ലളിതാംബികയാണ് തന്റെ ഫേസ് ബുക്കില്‍ ഗോപാലകൃഷ്ണനെതിരെ പ്രതികരിച്ചത്. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സ്ഥാനം രാജിക്കത്ത് സഹിതമാണ് പോസ്റ്റ്.

ലളിതാംബിക 2015ല്‍ വിജയിച്ച കുട്ടന്‍കുളങ്ങര സീറ്റില്‍ ഇത്തവണ ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടിരുന്നു. ‘തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഗോപാലകൃഷ്ണനോട് തുക ആവശ്യപ്പെട്ടതായി കള്ളം പ്രചരിപ്പിച്ചു.

എന്നെയും മക്കളെയും രണ്ടാക്കാന്‍ ശ്രമിച്ചു. തന്റെ കുടുംബത്തില്‍ നടന്ന സ്വകാര്യ പിറന്നാള്‍ ചടങ്ങിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടത്തി. ഇതിന്റെ കൃത്യമായ തെളിവ് സഹിതമാണ് മരുമകന്‍ കേശവദാസ് പരാതി നല്‍കിയത്.

ഗോപാലകൃഷ്ണന്റെ പരാജയത്തെ തുടര്‍ന്ന് ബിജെപിക്കുള്ളില്‍ വലിയ തര്‍ക്കം നടക്കുന്നുണ്ട്. ലളിതാംബികയുടെ കുടുംബത്തിനെതിരെ നവമാധ്യമങ്ങളില്‍ ആക്ഷേപം ചൊരിഞ്ഞിരുന്നു. ഇതിന്റെ പേരില്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

നേതൃത്വത്തെ പരസ്യമായി അധിക്ഷേപിച്ച കൗണ്‍സിലര്‍മാര്‍ക്ക് ഈ വര്‍ഷം സീറ്റ് നല്‍കി. എന്നോട് അഭിപ്രായം ചോദിച്ചപ്പോള്‍ പാര്‍ടി തീരുമാനിക്കുകയാണെങ്കില്‍ മത്സരിക്കാമെന്ന് അറിയിച്ചിരുന്നു. പിന്നീട് ചര്‍ച്ച ചെയ്യുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. ഏകപക്ഷീയമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

ഡിവിഷനിലെ ഏക മണ്ഡലം ഭാരവാഹിയായ എന്റെ അഭിപ്രായം ആവശ്യമില്ലെങ്കില്‍ ഭാരവാഹിയായി തുടരുന്നത് ശരിയല്ലെന്നു തോന്നിയതുകൊണ്ടാണ് രാജിവച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ആശയക്കുഴപ്പം ഉണ്ടാക്കേണ്ട എന്ന മര്യാദകൊണ്ടാണ് ഇത്ര ദിവസം പ്രതികരിക്കാതിരുന്നതെന്നും അവര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News