പുതുവര്‍ഷം പഠനത്തിനും; കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ജനുവരി ഒന്നിന് തുറക്കും

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ജനുവരി ഒന്നുമുതല്‍ തുറക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ജനുവരി ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ 50 ശതമാനം കുട്ടികളെയാണ് അനുവദിക്കുക. 10, 12 ക്ലാസ്സുകളില്‍ 300ലധികം കുട്ടികളുള്ള സ്‌കൂളുകളില്‍ 25 ശതമാനം പേരെ മാത്രമെ ഒരേ സമയം അനുവദിക്കുകയുള്ളൂ എന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്‌കൂളുകളില്‍ മാസ്‌ക്, സാനിടൈസര്‍, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ എന്നിവ സജ്ജീകരിക്കണം.

കുട്ടികള്‍ കൂട്ടം കൂടുന്നത് ഒ‍ഴിവാക്കണം ഒന്നിച്ചിരുന്ന് ആഹാരം ക‍ഴിക്കുവാനോ ഭക്ഷണം വെള്ളം എന്നിവ പങ്കുവയ്ക്കുവാനോ പാടില്ല. ക്ലാസ് മുറികളുടെ വാതിലുകള്‍, കൈപിടി, ഡെസ്‌ക്, ഡസ്റ്റര്‍ എന്നിവ 2 മണിക്കൂര്‍ കൂടുമ്പോള്‍ അണുനശീകരണം നടത്തണം.

സ്‌കൂളുകളില്‍ ആരോഗ്യ പരിശോധനാ സൗകര്യം ഒരുക്കണം. ആദ്യത്തെ ആഴ്ചയില്‍ രാവിലെയും ഉച്ചയ്ക്കും രണ്ട് ഘട്ടമായി 3 മണിക്കൂര്‍ വീതമാണ് ക്ലാസ്സുകള്‍ നടത്തേണ്ടതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

സ്‌കൂളില്‍ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ക്ലാസ്സുകള്‍ നല്‍കണം. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വീട്ടില്‍ ചെന്ന് പഠന പിന്തുണ നല്‍കണം. എല്ലാ സ്‌കൂളുകളിലും പ്രധാന അധ്യാപകന്റെ നേതൃത്വത്തില്‍ കൊവിഡ് സെല്‍ രൂപീകരിക്കാനും നിര്‍ദ്ദേശമുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ വിക്ടേഴ്സ് ചാനല്‍ വഴിയാണ് സംസ്ഥാനത്ത് ക്ലാസ്സുകള്‍ നടന്നിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News