’19 വയസുകാരി ഈ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പാനലില്‍ മത്സരിച്ചിട്ടുണ്ട്’; മഹിളാ മോര്‍ച്ചാ നേതാവിന്‍റെ അവകാശവാദത്തെ ട്രോളി സോഷ്യല്‍ മീഡിയ

തദ്ദേശ തെരഞ്ഞെടുപ്പില്‍ 19 വയസുകാരെയും തങ്ങള്‍ മത്സരിപ്പിച്ചുവെന്ന അവകാശവാദവുമായി മഹിളാ മോര്‍ച്ച നേതാവ് സ്മിതാ മേനോന്‍. തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് ശേഷം യുവാക്കളുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചാനല്‍ ചര്‍ച്ചയിലാണ് സ്മിതാ മേനോന്‍റെ പ്രതികരണം. ബിജെപിയുടെ രാഷ്ട്രീയത്തോട് യുവാക്കള്‍ക്ക് താല്‍പര്യമില്ലേ എന്ന ചോദ്യത്തിനായിരുന്നു സ്മിതാ മേനോന്‍റെ മറുപടി

‘ബിജെപിയെ സംബന്ധിച്ച്‌ യുവാക്കള്‍ പാര്‍ട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നത് തെറ്റാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ മത്സരിച്ചവരില്‍ 19 വയസുള്ള കുട്ടികള്‍ വരെയുണ്ട്. കെ സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം അദ്ദേഹം പല യോഗങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നായിരുന്നു സ്മിതാ മേനോന്‍റെ മറുപടി.

സ്ത്രീകളും യുവാക്കളും കൂടുതലായി മത്സരംരഗത്തേക്ക് വരണമെന്ന്. ഞങ്ങളുടെ ജില്ല പ്രസിഡന്റുമാര്‍ വരെ 50 വയസിന് താഴെയുള്ളവരാണ്. എല്ലാതരത്തിലും യുവാക്കള്‍ക്ക് പ്രധാന്യം കൊടുക്കുന്ന പാര്‍ട്ടിയാണ് ഞങ്ങളുടെത.് മറ്റു പാര്‍ട്ടികളെ പോലെയല്ല. ഏറ്റവും കൂടുതല്‍ യുവാക്കള്‍ മുന്നോട്ട് വന്നിട്ടുള്ള പാര്‍ട്ടിയാണ് ബിജെപി.’

സ്മിതയുടെ ഈ പരാമര്‍ശം അടങ്ങുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പുറത്തുവന്നതോടെ ട്രോളന്‍മാര്‍ സംഭവം ഏറ്റെടുക്കുകയായിരുന്നു. മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞപ്രായം 21 ആണെന്ന് അറിയത്തയാളാണോ മഹിള മോര്‍ച്ചയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നതെന്നും ഇവരുടെ ലോകവിവരത്തെക്കുറിച്ച്‌ എന്ത് പറയാനാണെന്നും ഫേസ്ബുക്കികള്‍ ചോദിക്കുന്നു. വിദേശകാര്യ സഹമന്ത്രിയുടെ ശിഷ്യയല്ലേ, ഇതിലപ്പുറവും പ്രതീക്ഷിക്കാമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News