പയ്യന്നൂർ നഗരസഭ ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ട കെ വി ലളിതയ്ക്ക് സത്യപ്രതിജ്ഞാ ദിനം ഇരട്ടി മധുരത്തിന്റേതായി. നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ദിവസം തന്നെയായിരുന്നു മകൾ ഹർഷയുടെ വിവാഹവും. സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ ഉടനെ ലളിത നേരെ പോയത് മകളുടെ വിവാഹം പന്തലിലേക്കാണ്.
പയ്യന്നൂർ നഗരസഭയുടെ ഭരണ സാരഥ്യത്തിൽ എത്തിയതും മകൾ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതും ഒരേ ദിവസം.കെ വി ലളിതയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ദിനമായി ഡിസംബർ 28.11 മണിക്കായിരുന്നു തിരഞ്ഞെടുപ്പ്.12 മണിക്ക് വിവാഹവും. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ നഗരസഭ അധ്യക്ഷയുടെ ഓദ്യോഗിക വാഹനത്തിൽ നേരെ വിവാഹ പന്തലിലേക്ക്.
വിവാഹം കഴിഞ്ഞ ഉടനെ വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ വീണ്ടും നഗരസഭയിലേക്ക്.ഓട്ടപ്പാച്ചിലിൻ്റെ സമ്മർദ്ദം മാറ്റി നിർത്തിയാൽ ലളിതയ്ക്ക് ഇരട്ടി മധുരത്തിൻ്റെ ദിനം.
വിവാഹ ദിവസം അമ്മയെ മുഴുവൻ സമയവും അടുത്തു കിട്ടാത്തതിൻ്റെ ചെറിയ വിഷമം വധുവായ ഹർഷയ്ക്ക് ഉണ്ടെങ്കിലും എല്ലാവരുടെയും സന്തോഷത്തിൽ അത് മറന്നു
ലളിതയ്ക്കും മകൾക്കും ആശംസകൾ നേരാൻ മന്ത്രി കെ കെ ശൈലജ ടീച്ചറും എത്തിയിരുന്നു. രണ്ടാം തവണയാണ് കെ വി ലളിത പയ്യന്നൂർ നഗര സഭ ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെടുന്നത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here