മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്നു വീണ് ഗാര്‍ഹിക തൊഴിലാളി മരിച്ച സംഭവത്തില്‍ ഫ്ലാറ്റുടമ അറസ്റ്റില്‍. ഒളിവിലായിരുന്ന അഭിഭാഷകന്‍ ഇംതിയാസ് അഹമ്മദ് ആണ് അറസ്റ്റിലായത്. കേസില്‍ ഫ്ലാറ്റുടമയ്ക്ക് എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് ശേഷം ഇംതിയാസ് പോലീസിന് മുന്‍പില്‍ ഹാജരാവുമ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഗാര്‍ഹിക തൊഴിലാളിയെ അന്യായമായി വീട്ടുതടങ്കലില്‍ വെച്ചുവെന്ന കുറ്റമാണ് ഫ്ലാറ്റുടമയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഡിസംബര്‍ 5 ന് ആണ് ഇംതിയാസിന്‍റെ മറൈൻ ഡ്രൈവിലെ ഫ്ലാറ്റിന്റെ ആറാം നിലയില്‍ നിന്ന് സേലം സ്വദേശിനിയായ കുമാരി വീണത്. ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് സാരികള്‍ കൂട്ടികെട്ടി താഴേക്ക് ഇട്ട നിലയിലായിരുന്നു. കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ ആണ് കൊച്ചിയിലെത്തി ഫ്‌ളാറ്റുടമയ്‌ക്കെതിരേ മൊഴി നല്‍കിയത്.
നാട്ടിലേക്കു പോകണമെന്ന് കുമാരി അറിയിച്ചെന്നും എന്നാല്‍ പോകാന്‍ അനുവദിക്കാതെ ഫ്‌ളാറ്റുടമ തടവില്‍ വെച്ചുവെന്നുമാണ് ശ്രീനിവാസന്റെ മൊഴി. ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാകാം കുമാരി ഫ്‌ളാറ്റില്‍നിന്ന് വീണതെന്നും ശ്രീനിവാസന്‍ മൊഴി നല്‍കിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here