മധ്യവയ്‌സ്‌കയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കിയ മകനെ പൊലീസ് തെരയുന്നു. വര്‍ക്കല ഇടവയിലാണ് സംഭവം. ഇടവ തുഷാരമുക്ക് സ്വദേശി റസാഖിനെയാണ് പൊലീസ് തെരയുന്നത്.
രണ്ട് ദിവസം മുന്നെ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തുവന്നത്. നിലത്തിരിക്കുന്ന അമ്മയെ ചവിട്ടിയും തൊഴിച്ചും ക്രൂരമായി അക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുക്കുമെന്ന് റൂറൽ എസ്പി ബി. അശോകൻ പറഞ്ഞു. ഡിസംബർ 10 ന് ആണ് സംഭവം ഉണ്ടായത്. ഇടവ സ്വദേശിനി ഷാജിതയ്ക്കാണ് മർദ്ദനം ഏൽക്കുന്നത്.
റസാഖിൻ്റെ സഹേദരിയാണ് ദൃശ്യം പകർത്തിയത്. സ്വത്ത് തർക്കത്തിൽ റസാഖിൻ്റെ സഹോദരിയുടെ പക്ഷത്ത് അമ്മ നിന്നതാണ് പ്രകോപനത്തിന് കാരണം എന്നാല്‍ അമ്മ ഇതുവരെ പരാതി നൽകിയിട്ടില്ല.
വീട്ടിലെ വസ്തുക്കള്‍ തീയിട്ട് നശിപ്പിച്ചതായും ദൃശ്യങ്ങളില്‍ കാണാം. വീഡിയോ പുറത്ത് വന്നതോടെ അഴിയൂര്‍ പൊലീസ് ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു എന്നാല്‍ നിലവില്‍ ഇയാള്‍ ഒളിവിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here