പാപ്പാഞ്ഞിക്കത്തിക്കലും ആഘോഷലഹരിയുമില്ലാതെ പുതുവര്‍ഷത്തെ വരവേറ്റ് കൊച്ചി

പാപ്പാഞ്ഞിക്കത്തിക്കലും ആഘോഷലഹരിയുമില്ലാതെ കൊച്ചിയും പുതുവര്‍ഷത്തെ വരവേറ്റു. കോവിഡ് നിയന്ത്രങ്ങളെ തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചി, ചെറായി ബീച്ചുകളും തെരുവോരങ്ങളും അര്‍ദ്ധരാത്രിയില്‍ വിജനമായിരുന്നു. രാത്രി പത്ത് മണി വരെ മാത്രം ആഘോഷപരിപാടികള്‍ പാടുളളൂവെന്ന കര്‍ശന നിര്‍ദേശങ്ങള്‍ ഉ‍ണ്ടായിരുന്നതിനാല്‍ ആഘോഷങ്ങള്‍ വീടുകളില്‍ മാത്രം ഒതുങ്ങി.

പാട്ടും നൃത്തവും ആഘോഷങ്ങളുമില്ലാതെ കൊച്ചി നഗരവും പുതുവര്‍ഷത്തെ വരവേറ്റു. അറബിക്കടലിന്‍റെ റാണിയുടെ തീരത്ത് ഉയരുന്ന കൂറ്റന്‍ പപ്പാഞ്ഞിയോ കാര്‍ണിവലോ ഇല്ലാതെ ഫോര്‍ട്ട് കൊച്ചി ബീച്ചും വിജനമായിരുന്നു. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് രാത്രി ഏ‍ഴ് മണി വരെ മാത്രമേ ബീച്ചിലേക്ക് പ്രവേശനമുണ്ടായിരുന്നുളളൂ. ലക്ഷങ്ങളുടെ ആര്‍പ്പുവിളികള്‍ ഉയരുന്നയിടം നിശബ്ദമായിരുന്നു.

വര്‍ണനിറങ്ങളാല്‍ മനോഹരമായിരുന്ന തെരുവുകള്‍ ഇത്തവണ ഇരുട്ടില്‍ മൂടി. പാതയോരങ്ങളിലെ കളര്‍ ലൈറ്റുകളും ബള്‍ബുകളുമെല്ലാം കോവിഡ് കാലത്തെ നിയന്ത്രങ്ങളെ ഓര്‍മ്മിപ്പിച്ചു.

വീടുകളില്‍ മാത്രമായിരുന്നു ഇത്തവണ ആഘോഷങ്ങള്‍. എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ കുടുംബത്തോടൊപ്പം വരവേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News