അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു. എട്ടു മണിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് അന്ത്യം. വീടിനു മുന്നിൽ തലചുറ്റി വീണ പനച്ചൂരാനെ ആദ്യം കായംകുളം സർക്കാർ ആശുപത്രിയിലും അവിടെ നിന്നും കായംകുളത്തെ സ്വകാര്യആശുപത്രിയിൽ കൊണ്ടുപോയി.

പിന്നീട് തിരുവനന്തപുരം കിംസിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. 55 വയസ്സായിരുന്നു. കോവിഡ് പോസിറ്റീവ് ആയിരുന്നു.

ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു, എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയർത്തി.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20-നാണ് ജനനം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകനാണ്. നങ്ങ്യാർകുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറംങ്കൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മായയാണ് ഭാര്യ, ഉണ്ണിമായ മകളാണ്.

പ്രധാന കവിതകൾ: വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ.

അറബിക്കഥ(2007), കഥ പറയുമ്പോൾ(2007), മാടമ്പി(2008), സൈക്കിൾ(2008), നസ്രാണി(2008), ക്രേസി ഗോപാലൻ(2008), മിന്നാമിന്നിക്കൂട്ടം(2008)

കലണ്ടർ (2009), ഭ്രമരം(2009), പരുന്ത്, ഷേക്സ്പിയർ എം.എ. മലയാളം, ഭഗവാൻ, ഡാഡികൂൾ, ഡ്യുപ്ലിക്കേറ്റ്, കപ്പലുമുതലാളി, ലൗഡ്‌സ്പീക്കർ, മകന്റെ അച്ചൻ, പാസഞ്ചർ, മലയാളി, സമയം, സ്വന്തം ലേഖകൻ, വിന്റർ, ബോഡിഗാർഡ്, ചേകവർ, നല്ലവൻ, ഒരിടത്തൊരു പോസ്റ്റ്മാൻ, ഒരു സ്മോൾ ഫാമിലി, പയ്യൻസ്, പെൺപട്ടാളം, റിങ് ടോൺ, അർജുനൻ സാക്ഷി, ചൈനാ ടൗൺ, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, നോട്ട് ഔട്ട്, സീനിയേഴ്സ് എന്നീ ചിത്രങ്ങളിൽ ഗാനരചനനിർവ്വഹിച്ച അനിൽ പനച്ചൂരാന്റെ ആകസ്മിക വിയോഗം കേരളം ഞെട്ടലോടെയാണ് കേട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News