മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് ശ്രീനിവാസൻ മലയാളസിനിമയിലേക്ക് എത്തുന്നത്. എം.ടി തിരക്കഥ എഴുതിയ വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഷൊര്‍ണ്ണൂര്‍ ഗസ്റ്റ് ഹൗസിൽ എത്തിയപ്പോള്‍ ഉണ്ടായ അനുഭവം വളരെ രസകരമായാണ് ശ്രീനിവാസന്‍ പറയുന്നത്.മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ട ദിവസത്തെകുറിച്ചാണ് കൈരളിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിലൂടെ പറയുന്നത്.
ശ്രീനിവാസന്‍ മമ്മൂട്ടിയെക്കുറിച്ച് പറയുന്നു.
അവിടെ വെച്ച് സുമുഖനായ ഒരു ചെറുപ്പക്കാരന്‍ എന്റെ അടുത്ത് വന്നു.ഹലോ മിസ്റ്റര്‍ ശ്രീനിവാസന്‍, നിങ്ങള്‍ മണിമുഴക്കത്തില്‍ അഭിനയിക്കാന്‍ എറണാകുളത്ത് വന്നപ്പോള്‍ ഞാനും അവിടെ വന്നിരുന്നു. സംവിധായകനോട് ചാന്‍സ് ചോദിച്ചെങ്കിലും കിട്ടിയില്ല. നിങ്ങളുടെ വീട് പാട്യത്തല്ലേ, നിങ്ങളുടെ അച്ഛനും അമ്മയും ടീച്ചേർസ് അല്ലെ , മട്ടന്നൂര്‍ എന്‍.എസ്.എസ് കോളേജിലല്ലേ നിങ്ങള്‍ പഠിച്ചത്,യൂണിവേഴ്സിറ്റി തലത്തിൽ ബേസ്ഡ് ആക്ടർ ആയിട്ടില്ലേ ,നിങ്ങൾ റേഡിയോ നാടകം ചെയ്തിട്ടില്ലേ ഇങ്ങനെ ഒറ്റ ശ്വാസത്തില്‍ അയാള്‍ എന്റെയും എന്റെ കുടുംബത്തിന്റെയും ചരിത്രം പറയുകയാണ് .പിന്നെയാണ് മനസിലായത് ഇയാൾക്ക് മലയാള സിനിമയിലെ പലരുടെയും ചരിത്രം മനഃപാഠമാണെന്ന് …അയാളാണ് പിന്നീട് മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആയി അറിയപ്പെട്ട മമ്മൂട്ടിഅന്തം വിട്ടു നിന്ന ശ്രീനിവാസനെ നോക്കി അദ്ദേഹം കൈ നീട്ടി .”എന്റെ പേര് മമ്മൂട്ടി. ഞാന്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here