പക്ഷിപ്പനി ബാധിച്ച് സര്‍ക്കാര്‍ നശിപ്പിച്ച താറാവുകള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പക്ഷിപ്പനി സംസ്ഥാന ദുരന്തമായി ഇന്നലെ തന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
കർഷകർക്ക് മുൻ വർഷത്തെ പോലെ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം രണ്ട് മാസത്തിൽ കൂടുതൽ പ്രായമുള്ള പക്ഷി ഒന്നിന് 200 രൂപയും രണ്ട് മാസത്തിൽ താഴെ പ്രായമുള്ള പക്ഷിക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്.
നശിപ്പിക്കുന്ന മുട്ട ഒന്നിന് അഞ്ച് രൂപയും നഷ്ടപരിഹാരം നിശ്ചയിച്ചിട്ടുണ്ട്. താറാവുകളെ കൂട്ടത്തോടെ കൊന്ന പ്രദേശങ്ങളിൽ 10 ദിവസം കർശന നിരീക്ഷണം തുടരും. ഇവിടങ്ങളിൽ നിന്നും വീണ്ടും സാമ്പിൾ പരിശോധിക്കാനും തീരുമാനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here