പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എം ഇ എസില്‍ മത്സരിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍.

നോമിനേഷന്‍ നല്‍കാന്‍ ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.അതേ സമയം, നോമിനേഷന്‍ നല്‍കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് ഹൈക്കോടതി ഇബ്രാഹിംകുഞ്ഞിന് മുന്നറിയിപ്പ് നല്‍കി.

ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വി കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയില്‍ രണ്ടാമതും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. അസുഖം ഗുരുതര ഘട്ടത്തിലേക്ക് കടന്നെന്നും സാന്ത്വന പരിചരണത്തിന് ബന്ധുക്കളുടെ സഹായം ആവശ്യമുണ്ടന്നുമാണ് ജാമ്യാപേക്ഷയിലെ വാദങ്ങള്‍.

ഇതെത്തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ഇബ്രാഹിംകുഞ്ഞിന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എം ഇ എസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ഉദ്ദേശിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതിനു വേണ്ടി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇബ്രാഹിംകുഞ്ഞ് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ആശുപത്രിയില്‍വെച്ചാണ് ഇബ്രാഹിംകുഞ്ഞ് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടിരിക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

ഇതെത്തുടര്‍ന്നാണ് ഹൈക്കോടതി ഇബ്രാഹിംകുഞ്ഞിന് മുന്നറിയിപ്പ് നല്‍കിയത്. നോമിനേഷന്‍ നല്‍കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്ന് കോടതി വിമര്‍ശിച്ചു. ന്നാല്‍ മത്സരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് മറുപടി നല്‍കി. ആരോഗ്യകാരണങ്ങളാലാണ് ജാമ്യം ചോദിക്കുന്നതെന്നും ഇബ്രാഹിംകുഞ്ഞ് വാദിച്ചു.

സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ മറുപടി സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ഇബ്രാഹിംകുഞ്ഞിനോട് നിര്‍ദേശിച്ചു.തുടര്‍ന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 8ലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News