എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇതുപോലൊരു സംഭവം ഉണ്ടാകുന്നത്; തുറന്നു പറഞ്ഞ് ദിയ കൃഷ്ണ

നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറിയ സംഭവത്തില്‍ പ്രതികരണവുമായി കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ.

മയക്കുമരുന്നിനു അടിമയെന്നു തോന്നിക്കുന്ന ഒരാളാണ് വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതെന്ന് ദിയ പറയുന്നു.

യുവാവ് മതിലു ചാടിക്കടന്ന സമയത്ത് വീട്ടിലെ ഒരു വാതില്‍ പൂട്ടിയിരുന്നില്ലെന്നും ഇളയ സഹോദരി ഹന്‍സിക ഓടിയെത്തി വാതില്‍ പൂട്ടുകയായിരുന്നുവെന്നും ദിയ പറയുന്നു.

അയാള്‍ പോകാതെ വന്നപ്പോള്‍ അമ്മ പോയി വാതില്‍ തുറന്ന് എന്തുവേണമെന്ന് ചോദിച്ചു. അയാള്‍ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിച്ചതെന്നും ദിയ കൂട്ടിച്ചേര്‍ത്തു.

ദിയയുടെ വാക്കുകള്‍ ഇങ്ങനെ

‘ഞാനും ഇഷാനിയും ഒരാഴ്ചയോളം ഇവിടെ ഇല്ലായിരുന്നു.

സംഭവം നടന്ന വൈകിട്ടാണ് ബംഗളൂരുവില്‍ നിന്നും ഞങ്ങള്‍ തിരിച്ചെത്തുന്നത്. ഞാനും ഇഷാനിയും വന്നിറങ്ങിയ സമയത്താണ് ഇത് നടക്കുന്നത്. രാത്രി ഞാന്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു.

അപ്പോഴാണ് ഹന്‍സിക പുറകില്‍ നിന്നും എന്നെ വിളിച്ച് ഇക്കാര്യം കാണിക്കുന്നത്. താഴെ ഒരു സഹോദരന്‍ ഗേറ്റില്‍ ചാരി കിടക്കുന്നു. അയാളെ കണ്ടപ്പോള്‍ തന്നെ ഞാന്‍ പേടിച്ചുപോയി. ഹന്‍സികയോട് ഇയാളെക്കുറിച്ച് ചോദിച്ചപ്പോള്‍ അവള്‍ക്കും ഒന്നും അറിയില്ല. അവസാനം അമ്മ പോയി വാതില്‍ തുറന്ന് എന്തുവേണമെന്ന് ചോദിച്ചു. അയാള്‍ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിച്ചത്. ഗേറ്റ് തുറക്ക്, അകത്തുവന്നു പറയാം എന്നൊക്കെ പറഞ്ഞു. ചില തമിഴ് സൈക്കോ പടങ്ങളില്‍ നമ്മള്‍ കാണുന്നതുപോലെയുള്ള അവസ്ഥ.’

‘അമ്മ ഇതുവന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കൊക്കെ പേടിയായി. അച്ഛനോട് കാര്യം പറഞ്ഞു. അച്ഛന്‍ മുറ്റത്ത് ഇറങ്ങി ചെല്ലാതെ മുകളില്‍ വന്ന് അയാളോട് പറഞ്ഞുമനസിലാക്കാം എന്നു തീരുമാനിച്ചു. കാരണം അയാള്‍ക്കൊരു ബോധവുമില്ലെന്ന് അറിയാമായിരുന്നു. അങ്ങനെ ചിരിച്ചുകൊണ്ടാണ് അച്ഛന്‍ അയാളോട് സംസാരിച്ചത്. എന്നാല്‍ വീട്ടിലെ വാതില്‍ തുറക്ക് എന്നിട്ട് സംസാരിക്കാം എന്നാണ് അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്.

വാതില്‍ തുറന്നില്ലെങ്കില്‍ എന്തുചെയ്യുമെന്ന് അച്ഛന്‍ ചോദിച്ചു, ‘അങ്ങനെയെങ്കില്‍ മതില് ചാടി കടക്കുമെന്ന് അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.’നമ്മുടെ മനസിലും ഇയാള്‍ ഗേറ്റ് ചാടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നീ ചാടുമോ എന്നു അച്ഛന്‍ ചോദിച്ചതും അയാള്‍ എടുത്തൊരു ചാട്ടം. അപ്പോഴേക്കും എല്ലാവരും പേടിച്ചു. കാരണം താഴെ ഒരു വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു.

ഞങ്ങളെല്ലാം താഴേക്ക് ഓടി. ഇയാളുടെ കയ്യില്‍ ആസിഡോ ബോംബോ ഉണ്ടോ എന്ന് ആര്‍ക്കറിയാം. ഹന്‍സിക പെട്ടന്നു തന്നെ പോയി സൈഡ് ഡോര്‍ പൂട്ടി. അയാള്‍ പൂട്ടില്‍ പിടിച്ചു വലിക്കാന്‍ തുടങ്ങി. അപ്പോഴേക്കും അച്ഛന്‍ പൊലീസിനെ വിളിച്ചു. ഞാനും അഹാനയും ഞങ്ങളുടെ സുഹൃത്തുക്കളെ വിളിച്ചു.’

‘വീട്ടിനകത്തു നിന്ന് നോക്കുമ്‌ബോള്‍ കാണാം അയാള്‍ വാതിലിനു മുന്നില്‍ നില്‍ക്കുന്നത്. ഡോറ് തുറക്കില്ലെന്ന് മനസിലായതോടെ ഇയാള്‍ മൊബൈല്‍ ഫോണില്‍ പാട്ടുവച്ച് അവിട ഇരുന്ന് ആസ്വദിക്കാന്‍ തുടങ്ങി.

കുറച്ചോടെ കഴിഞ്ഞപ്പോള്‍ പൊലീസു വന്നു, അവരും മതിലു ചാടേണ്ടി വന്നു. കാരണം മതിലിന്റെ വാതില്‍ അകത്തുനിന്നും പൂട്ടിയിരുന്നു. പിടിച്ചപ്പോള്‍ ഇയാള്‍ പറഞ്ഞു, അഹാനയുടെ ഫാന്‍ ആണെന്ന്.

എന്ത് ഫാന്‍ ആണെങ്കിലും രാത്രി പതിനൊന്നരയ്ക്കാണോ ഇങ്ങനെ ബോധമില്ലാതെ വരുന്നത്. എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇതുപോലൊരു സംഭവം ഉണ്ടാകുന്നത്.’-ദിയ വീഡിയോയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News