നെയ്യാറ്റിന്‍കരയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവം; ആണ്‍സുഹൃത്തിനെതിരെ ആരോപണങ്ങളുമായി പെണ്‍കുട്ടിയുടെ സഹോദരി

നെയ്യാറ്റിന്‍കരയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തിനെതിരെ ആരോപണങ്ങളുമായി സഹോദരി രംഗത്ത്.

പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന് തൊട്ടു മുമ്പ് പെണ്‍കുട്ടിയുടെ സീനിയര്‍ വിദ്യാര്‍ത്ഥിയും സുഹൃത്തുമായ കൊടങ്ങാവിള സ്വദേശി ജോമോന്‍ വീട്ടില്‍ കയറി മര്‍ദ്ദിച്ചിരുന്നെന്നാണ് സഹോദരി പറയുന്നത്.

തൊട്ടുപിന്നാലെയാണ് പെണ്‍കുട്ടി മുറിയില്‍ കയറി ആത്മഹത്യ ചെയ്തതെന്നാണ് സഹോദരി പറഞ്ഞത്. പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും നിരന്തര ശല്യമുണ്ടായിരുന്നെന്നും സഹോദരി പറയുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

ഇന്നലെ ഉച്ചയോടെയാണ് സുഹൃത്തായ ജോമോന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് സഹോദരി പറയുന്നു.

ജോമോന്‍ പോയതിനു പിന്നാലെ പെണ്‍കുട്ടി റൂമില്‍ കയറി വാതിലടച്ചു. വിളിച്ചിട്ടും വാതില്‍ തുറക്കാഞ്ഞതോടെ നടത്തിയ തിരച്ചിലിലാണ് റൂമിനുള്ളില്‍ ഷാളില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്. ഉടന്‍ തന്നെ സഹോദരി ജോമോനെ തിരിച്ചു വിളിക്കുകയും പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരിച്ചു.

കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി ജോമോനൊപ്പം വീടു വിട്ട് പോയിരുന്നു. പിന്നീട് പൊലീസ് ഇടപെട്ട് പെണ്‍കുട്ടിയെ തിരിച്ചെത്തിക്കുകയായിരുന്നു. എന്നാല്‍ ഇതിനു ശേഷവും പെണ്‍കുട്ടിയുമായി ബന്ധം തുടരാന്‍ ഇയാള്‍ ശ്രമിച്ചു. ഇതോടെ ജോമാന്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നെന്ന് ആരോപിച്ച് വീട്ടുകാര്‍ നെയ്യാറ്റിന്‍കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാള്‍ക്ക് നേരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News