യുവതിയെ വെടിവച്ച് കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. വടക്കേക്കര കോളനിയിലെ ബേബി ശാലിനിയെ (30) വെടിവച്ചുകൊന്ന ശേഷമാണ് ഭർത്താവ് വിജയന്‍(38) ജീവനൊടുക്കിയത്.
മുളിയാർ പഞ്ചായത്തിലെ കാനത്തൂരിൽ ശനിയാഴ്ച പകൽ പന്ത്രണ്ടോടെയാണ് സംഭവം. വീടിനടുത്ത് അടക്ക പൊളിക്കുകയായിരുന്ന വിജയൻ. മദ്യലഹരിയിലായിരുന്ന ഇയാള്‍ വീട്ടിൽ എത്തി ഭാര്യയുടെ മൊബൈൽ ഫോൺ എറിഞ്ഞു തകർത്ത ശേഷം നാടൻ തോക്കുകൊണ്ട് തലയിൽ വെടിയുതിര്‍ക്കുകയായിരുന്നു.
ആറുവയസ്സുകാരനായ ഏക മകൻ അഭിഷേകിന്റെ മുന്നിലായിരുന്നു സംഭവം. തുടർന്ന് അടുത്ത തോട്ടത്തിലെത്തി മുകളിലേക്ക് വെടിയുതിർത്തശേഷം റബർ മരത്തിൽ തൂങ്ങിമരിച്ചു. മദ്യലഹരിയും കുടുംബവഴക്കുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
കോളിയടുക്കയിൽനിന്ന് അടുത്തിടെയാണ് ഇവർ വടക്കേക്കരയിലേക്ക് താമസം മാറിയത്. ഇരുവരുടെയും മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഡോഗ് സ്‌ക്വാഡ്, ഫിംഗർ പ്രിന്റ് വിദഗ്‌ധർ സ്ഥലം സന്ദർശിച്ചു.
വനിതാ കമീഷൻ അംഗം ഡോ. ഷാഹിദ കമാൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here