മാര്‍ച്ച് 31 ന് യാത്രാ വിലക്കുകള്‍ പൂര്‍ണമായി നീക്കാനൊരുങ്ങി സൗദി

ജനിതകമാറ്റം വന്ന കൊവിഡ് വ്യാപനം കാരണം നീട്ടിയ യാത്രാ നിയന്ത്രണം ഉള്‍പ്പെടെയുള്ള കര, വ്യോമ, കടല്‍ യാത്രാനിയന്ത്രണങ്ങള്‍ നീക്കാനൊരുങ്ങി സൗദി അറേബ്യ. മാര്‍ച്ച് 31 ന് യാത്രാ നിയന്ത്രണങ്ങള്‍ പൂര്‍ണമായി നീക്കുമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

പൗരമന്‍മാര്‍ക്ക് രാജ്യത്തിന് പുറത്തേക്കും തിരിച്ചും യാത്രചെയ്യാന്‍ അനുമതിയുണ്ടാവും. കൊവിഡ് വ്യാപനം ചെറുക്കുന്നതിനുള്ള എല്ലാ മുന്‍കരുതലുകളും പാലിച്ചായിരിക്കും യാത്രാ അനുമതി. എല്ലാ യാത്രക്കാരോടും കൊവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സൗദി മന്ത്രാലയം അറിയിച്ചു.

ക‍ഴിഞ്ഞ മാര്‍ച്ച് 16 നാണ് സൗദി കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സെപ്തംബര്‍ 15 ന് ഭാഗികമായി നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, സാധാരണ വിമാന സര്‍വിസിന് അനുമതി നല്‍കിയിരുന്നില്ല.

ജനുവരിയില്‍ യാത്രാവിലക്ക് പൂര്‍ണമായി പിന്‍വലിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ജനിതക മാറ്റം വന്ന കൊറോണവൈറസ് ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രം കര്‍ക്കശമാക്കുകയായിരുന്നു.

രാജ്യത്ത് കോവിഡ് കേസുകള്‍ 200ന് താഴെയെത്തിയതും കൊറോണവൈറസിനെതിരെ കുത്തിവെപ്പ് ആരംഭിച്ചതുമാണ് പുതിയ തീരുമാനത്തിന് കാരണം. മാര്‍ച്ച് 31ഓടെ ഒന്നാംഘട്ട കുത്തിവെപ്പ് പൂര്‍ത്തിയാകുമെന്നാണ് കണക്ക് കൂട്ടല്‍.

ഇന്ത്യയില്‍ നിന്നും ഏപ്രില്‍ മുതലേ സൗദി സര്‍വീസ് ഉണ്ടാകൂവെന്ന് വ്യക്തമായി. അതിനു മുന്‍പ് സൗദിയില്‍ എത്തേണ്ടവര്‍ ദുബായ് വഴി വരാം. അവിടെയോ, മാലിദ്വീപിലോ 14 ദിവസം ക്വാറന്റയ്‌നില്‍ കഴിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News