ട്രംപിന്‍റെ റോള്‍സ് റോയ്‌സ് ഫാന്റം സ്വന്തമാക്കാനൊരുങ്ങി ബോബി ചെമ്മണ്ണൂര്‍

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് ഫാന്റം സ്വന്തമക്കാനൊരുങ്ങി പ്രമുഖ സ്വര്‍ണ വ്യവസായി ബോബി ചെമ്മണ്ണൂര്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസം ട്രംപിന്റെ 2010 മോഡല്‍ ബ്ലാക് റോള്‍സ് റോയ്‌സ് ലേലത്തില്‍ വയ്ക്കുമെന്ന് കാര്‍ ലേല വെബ്‌സൈറ്റായ മെസം ഓക്ഷന്‍സ് അറിയിച്ചത്. ഇതിനു പിന്നാലെയാണ് കാര്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി ബോബി അറിയിച്ചത്.

300,000-400,000 ഡോളര്‍ അതായത് 2.2 മുതല്‍ 2.9 കോടി വരെ രൂപയാണ് കാറിന്‍റെ വിലയായി നിശ്ചയിച്ചിട്ടുള്ളത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയുടെ 45-ാം പ്രസിഡണ്ടായി ചുമതലയേല്‍ക്കുന്നതിന് മുമ്പ് ട്രംപ് ഉപയോഗിച്ചിരുന്ന വാഹനമാണിത്. എന്നാല്‍ ഈ വാഹനം ഇപ്പോള്‍ ട്രംപിന്റെ ഉടമസ്ഥതയിലല്ല. വാഹനം വാങ്ങുന്നവര്‍ക്ക് ട്രംപ്‌ ഒപ്പിട്ട യൂസേഴ്‌സ് മാന്വലും നല്‍കും. ‘ഈ കാര്‍ ഞാനിഷ്ടപ്പെടുന്നു. മികച്ച ഒന്ന്. ബെസ്റ്റ് ഓഫ് ലക്ക്’ എന്നാണ് ട്രംപ് അതില്‍ എഴുതിയിട്ടുള്ളത്.

2010 വര്‍ഷത്തില്‍ ആകെ 537 ഫാന്റം ആണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്. 453 എച്ച്പി ശേഷിയുള്ള 6.75 ലിറ്റര്‍ വി-123 എഞ്ചിനാണ് കാറിന്റേത്. 5.2 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാം. 240 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. തിയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്ട്രോണിക് കര്‍ട്ടണ്‍ എന്നിവയും കാറിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here